<?xml version="1.0" encoding="UTF-8"?>
<rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Malayalam Short Stories &#124; Malayalam Online Magazine &#124; Flash Fiction &#124; Malayalam Poems</title>
	<atom:link href="http://kadhajalakam.com/feed" rel="self" type="application/rss+xml" />
	<link>http://kadhajalakam.com</link>
	<description>Malayalam Online Magazine, Malayalam Short Stories, Malayalam Online Magazine</description>
	<lastBuildDate>Tue, 14 Feb 2012 06:28:31 +0000</lastBuildDate>
	<language>en</language>
	<sy:updatePeriod>hourly</sy:updatePeriod>
	<sy:updateFrequency>1</sy:updateFrequency>
	<generator>http://wordpress.org/?v=3.1.2</generator>
		<item>
		<title>കുവൈറ്റ്‌ പ്രാര്‍ത്ഥന –ഒരു ഓര്‍മ്മ കുറിപ്പ്</title>
		<link>http://kadhajalakam.com/archives/302</link>
		<comments>http://kadhajalakam.com/archives/302#comments</comments>
		<pubDate>Tue, 31 Jan 2012 22:54:09 +0000</pubDate>
		<dc:creator>Admin</dc:creator>
				<category><![CDATA[Short Stories]]></category>

		<guid isPermaLink="false">http://kadhajalakam.com/?p=302</guid>
		<description><![CDATA[പഴയ തടി അലമാര അടുക്കിയപ്പോള്‍ കുറെ പേപ്പറുകള്‍ക്കിടയില്‍ പൊടിപിടിച്ചു കിടന്ന എന്റെ [...]]]></description>
			<content:encoded><![CDATA[<p><em>പഴയ തടി അലമാര അടുക്കിയപ്പോള്‍ കുറെ പേപ്പറുകള്‍ക്കിടയില്‍ പൊടിപിടിച്ചു കിടന്ന എന്റെ ഒരു ആദ്യ കാല സാഹിത്യ രചന കണ്ടു. ഇരുപതു വര്ഷം മുന്‍പ് കുത്തിക്കുറിച്ചത്&#8230;</em></p>
<p><em>ഞാന്‍ എന്ന യുവ കഥാകാരി എഴുതി&#8230;</em></p>
<p>ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറാമാണ്ട്. ഇറാക്കി പ്രസിഡന്ടു സദ്ദാം ‍ ഹുസ്സൈൻ കുവൈറ്റ് പിടിച്ചടക്കിയ സമയം. ജോർജ്ജ്  ബുഷിന്റെ അമേരിക്കന്‍ സേന ഇറാക്കിലേക്ക് സ്കഡ് മിസൈലുകളും പേട്രിയോട്ടുകളും വിക്ഷേപിക്കയും ബോംബുകള്‍ വർഷിക്കയും  ചെയ്ത കാലഘട്ടം.</p>
<p>ഇവിടെ നമ്മുടെ കൊച്ചു കേരളത്തില്‍ ഭീതിയും ആകാംക്ഷയും നിറഞ്ഞു നിന്നു. ടെലിവിഷനില്‍ കൂടിയും റേഡിയോയിലൂടെയും യുദ്ധ വിശേഷങ്ങള്‍ നമ്മള്‍ അറിഞ്ഞു കൊണ്ടിരുന്നു. കുവൈറ്റിലുള്ള നമ്മുടെ ബന്ധുക്കളെ  ഫോണില്‍ കൂടെയോ കത്തു മുഖേനയൊ ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ല.</p>
<p>ഇന്ത്യാ ഗവർമെന്റ് ജോർദ്ദാനിലേയ്ക്ക് പ്രത്യേക വിമാനം അയച്ചു കുവൈറ്റില്‍ നിന്നും ജോർദ്ദാനില്‍ നിന്നും എത്തിയിരുന്ന നമ്മുടെ സഹോദരങ്ങളെ ഇന്ത്യയിലേക്ക് കൊണ്ടു വന്നിരുന്നു. കൊടും യാതനകളുടെ കഥകള്‍. ട്രക്കില്‍ കയറി ജോർദ്ദാനില്‍ എത്തിയിട്ടു അഭയാര്‍ഥി ക്യാമ്പില്‍ കഴിഞ്ഞ ശേഷം വിമാന മാര്‍ഗം നാട്ടില്‍ എത്തിയിരുന്നു. ജീവ രക്ഷാര്‍ഥമുള്ള പരക്കം പാച്ചില്‍. സകലതും ഉപേക്ഷിച്ച്.</p>
<p>മധ്യതിരുവിതാംകൂറിലെ  കോഴഞ്ചേരി എന്ന സ്ഥലത്തിന്റെ പ്രാന്ത പ്രദേശമായ പുന്നക്കാട് എന്ന ഗ്രാമം കുവൈറ്റിലെ ഈ സംഭവ വികാസങ്ങള്‍ മൂലം ആടിയുലഞ്ഞു. മധ്യകേരളത്തില്‍ നിന്നും അക്കാലത്ത് കുവൈറ്റിലുണ്ടായിരുന്ന മലയാളികളില്‍ ഒരു നല്ല വിഭാഗം കോഴഞ്ചേരിയില്‍ നിന്നും പ്രാന്ത പ്രദേശങ്ങളില്‍ നിന്നുമായിരുന്നു.</p>
<p>കുവൈറ്റിലെ കോഴഞ്ചേരി മലയാളികളെക്കുറിച്ച് അന്നു പല കഥകള്‍ ഞാന്‍ കേട്ടിരുന്നു. കുവൈറ്റില്‍ ഒരു കോഴഞ്ചേരി സ്ട്രീറ്റ് ഉണ്ടായിരുന്നു എന്നാണു അതില്‍ ഒന്ന്. സത്യമാണോ എന്നെനിക്കറിയില്ല. ഒരു പക്ഷെ ഒരു ദേശസ്നേഹിയായ കുവൈറ്റുകാരന്‍ വെറുതെ പടച്ചു വിട്ടതാകാം. ഒരിക്കല്‍ ഒരു കുവൈറ്റുകാരന്‍ പറഞ്ഞു കെ. ഒ. സി. (കുവൈറ്റ് ഓയില്‍ കമ്പനി) യുടെ പേര് മാറ്റി കേരള ഓയില്‍ കമ്പനി എന്നും പിന്നീട് കോഴഞ്ചേരി ഓയില്‍ കമ്പനി എന്നുമാക്കി അത്രേ. ഇതൊരു തമാശയാ യിരുന്നുവെങ്കിലും കുവൈറ്റിലെ കോഴഞ്ചേരിക്കാരുടെ അംഗ ബലത്തെ പ്രതിഫലിപ്പിക്കുന്ന ഒരു പരാമര്‍ശം.</p>
<p>സ്ഥലം ക്രിസ്തീയ ദേവാലയത്തിലെ ജനങ്ങളും വളരെ ആകാംക്ഷാഭരിതരായിരുന്നു.. കാരണം മിക്ക വീടുകളില്‍ നിന്നും ഒരാളെങ്കിലുമുണ്ട്<br />
കുവൈറ്റില്‍. പള്ളി പുതുക്കി പണിതതും, മതില്‍ കെട്ടിയതും, പള്ളി വക മിഡില്‍ സ്കൂള്‍ കെട്ടിടം പുനര്‍ നിര്‍മ്മിച്ചതും അവര്‍ അയച്ചു തന്ന പണം കൊണ്ടായിരുന്നു.</p>
<p>വീടുകളില്‍ ശ്മശാന  മൂകത. കവലയില്‍ കുവൈറ്റും ഇറാക്കും യുദ്ധവുമൊക്കെ തന്നെ ചര്‍ച്ചാ വിഷയം. ചട്ടന്‍ തോമയുടെ റേഷന്‍ കടയില്‍, പോസ്ടാഫീസിന്റെ വരാന്തയില്‍, ഭാസ്കരന്റെ ചായക്കടയില്‍ എല്ലാം.</p>
<p>“എന്റെ കര്‍ത്താവേ എന്റെ കുഞ്ഞുങ്ങളെക്കുറിച്ചു ഒരു വിവരോമില്ല”</p>
<p>“ഈ മാസം പതിനാറാംതിയ വരുമെന്ന് കാണിച്ചു രണ്ടു മാസം മുമ്പേ ഒരു കത്തു വന്നു. അത് കഴിഞ്ഞു ഒന്നും അറിഞ്ഞിട്ടില്ല”</p>
<p>മകന്‍ സൈമച്ചനും കുടുംബവും കുവൈറ്റിലുള്ള മേരി ചേടത്തിയുടെ കണ്ണ് നനഞ്ഞു.</p>
<p>“കര്‍ത്താവ് എന്റെ കണ്ണീര് കാണാതിരിക്കില്ല. എന്റെ കുഞ്ഞുഞ്ഞള്‍ക്ക് ഒരാപത്തും വരുത്തില്ല. ആ കൊച്ചു കുഞ്ഞുങ്ങടെ കാര്യം ഓര്‍ക്കുമ്പോഴാ എനിക്ക് വിഷമം. അതുങ്ങളെ ഇതു വരെ ഒന്ന് കാണാന്‍ പോലും പറ്റീട്ടില്ല. രണ്ടും അവിടാ ഒണ്ടായത്.” മകന്‍ രാജനെയും കുടുംബത്തെയും ഓര്‍ത്തു വിലപിക്കുന്ന തോശാ ചേടത്തി.</p>
<p>പള്ളിയിലെ സ്ത്രീജന കൂട്ടായ്മ ഒരു തീരുമാനമെടുത്തു. കുവൈറ്റില്‍ കഷ്ട്ടപ്പെടുന്ന നമ്മുടെ മക്കള്‍ക്കുവേണ്ടി ഒരു പ്രാര്‍ഥനാ യോഗം. ‘കുവൈറ്റു പ്രാര്‍ഥന’. എല്ലാ ശനിയാഴ്ചയും രാത്രി ഏഴു മണിക്ക്.</p>
<p>“ആദ്യ പ്രാര്‍ഥന എന്റെ വീട്ടില്‍ തന്നെ വേണം”. തോശാ ചേടത്തി നിര്‍ബന്ധം പിടിച്ചു.</p>
<p>കന്നി പ്രാര്‍ഥനയ്ക്ക് വലിയ ജനക്കൂട്ടം. അതില്‍ സ്ത്രീജന കൂട്ടായ്മ സെക്രട്ടറിയായ ഞാനും. തിണ്ണയ്ക്ക്  സ്ഥലമില്ലാതെ മുറ്റത്ത് കസേര ഇടേണ്ടി വന്നു. എല്ലാവരും വികാരഭരിതര്‍. മണിക്കൂറുകൾ  നീണ്ട പ്രാര്‍ഥന, അനേക വിഷയങ്ങളെക്കുറിച്ച്,  സദ്ദാം ഹുസ്സെനു നല്ല ബുദ്ധി തോന്നി കുവൈറ്റില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍, അമേരിക്കന്‍ സേനയുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍, ടയോട്ട സണ്ണിക്ക് വേണ്ടി (കുവൈറ്റില്‍ ടയോട്ടാ കാര്‍ ഡീലര്‍ഷിപ്പ് നടത്തുന്ന അദ്ദേഹം ആ സമയം മലയാളികളെ ഇന്ത്യയിലേക്ക് കയറ്റി വിടാന്‍ സഹായിച്ചിരുന്നു)</p>
<p>താറാ മുതുക്കി എന്നെല്ലാവരും വിളിക്കുന്ന സാറാമ്മ ലൂക്കോസിന് പ്രാര്‍ഥന നാവിന്‍ തുമ്പത്ത്.അവരുടെയായിരുന്നു ആദ്യ ഊഴം.</p>
<p>“ദൈവമേ ഞങ്ങടെ മക്കള്‍ കുവൈറ്റില്‍ കിടന്നു കഷ്ട്ടപ്പെടുന്നു” “നന്ദിയോടു സ്തോത്രം ചെയ്യുന്നു”</p>
<p>ഓരോ വാചകത്തിന് ശേഷവും “നന്ദിയോടു സ്തോത്രം ചെയ്യന്നു” എന്നു ചേര്‍ക്കും. അതവരുടെ പതിവാണ്.</p>
<p>അവരുടെ അടുത്തിരുന്ന മറിയാമ്മ സാറിന്റെ ഊറിയ ചിരി ഞാന്‍ ശ്രദ്ധിച്ചു. താറാ മുതുക്കി തുടര്‍ന്നു.</p>
<p>“കര്‍ത്താവേ അവര്‍ക്ക് കുവേറ്റീന്നു രക്ഷ പെടാനുള്ള മാര്‍ഗങ്ങള്‍ ഒക്കെയും അടഞ്ഞിരിക്കുന്നു.” “നന്ദിയോടു സ്തോത്രം ചെയ്യുന്നു”</p>
<p>അവര്‍ കൂടുതല്‍ നന്ദി വാക്കുകള്‍ അനവസരത്തില്‍ പ്രയോഗിക്കുമെന്ന് തോന്നിയിട്ടു ഞാന്‍ അവരുടെ പ്രുഷ്ട ഭാഗത്ത് ഒരു നുള്ളു വച്ചു കൊടുത്തു. കാര്യം മനസ്സിലാക്കിയിട്ടോ എന്തോ അവരു പ്രാര്‍ഥന പെട്ടന്നവസാനിച്ചു.</p>
<p>അടുത്ത പ്രാര്‍ഥന ഒരു തോമസുകുട്ടിച്ചായന്റെ വീട്ടില്‍. ഒറ്റ മകന്‍ കുര്യന്‍ വര്‍ഗീസ് കുവൈറ്റില്‍ പോയിട്ട് അധികം കാലമായിട്ടില്ല.</p>
<p>“അവനു അവിടെ പോയിട്ട് യാതൊരാവശ്യോം ഇല്ലാരുന്നു. ബി.കോം. കഴിഞഞപ്പം എന്റെ തുണിക്കടേം നടത്തി ഇവിടെ എങ്ങാനും നില്‍ക്കാന്‍ പറഞ്ഞതാ, കേട്ടില്ല. അവിടെ അവനു അത്ര നല്ല ജോലിയൊന്നുമല്ല”.അദ്ദേഹം തൊണ്ടയിടറി പറഞ്ഞു.</p>
<div>അന്നു പ്രാര്‍ഥനയ്ക്ക് വന്നവര്‍ വളരെ സന്തോഷത്തില്‍. കാരണം ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി ഐ. കെ.ഗുജ്റാള്‍ കുവൈറ്റിലേക്ക് പോകുന്നു. ഒരു വിമാനം നിറയെ കത്തുകളുമായി തിരികെ വരുന്നെന്ന്.അന്നത്തെ പ്രാര്‍ഥന മുഴുവന്‍ ഗുജരാളിന്റെ ഈ സാഹസിക സംരംഭത്തെക്കുറിച്ച്.</div>
<p>“കുജറാള്‍ ഒരു ദൈവ ദൂതനാണ് അല്ലെങ്കില്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തി ഈ സമയത്ത് കുവൈറ്റില്‍ പോകുമാരുന്നോ” താറാ മുതുക്കിയുടെ അഭിപ്രായം.</p>
<p>അടുത്ത പ്രാര്‍ഥന താഴെക്കുറ്റെ ജോണിയുടെ വീട്ടിലായിരുന്നു. ജോണിയുടെ അച്ഛന്‍ മാത്തനും ഭാര്യയും മാത്രമേ വീട്ടില്‍ ഉള്ളു. ജോണി കുവൈറ്റിലും മറ്റു രണ്ടു സഹോദരര്‍ ദുബായിലുമാണ്.അന്ന് പ്രാര്‍ഥനയ്ക്ക് വന്നവര്‍ക്കെല്ലാം പെരുത്ത സന്തോഷം. കാരണം പലര്‍ക്കും ‘കുജറാലിന്റെ കത്തു’ കിട്ടിയിരിക്കുന്നു.</p>
<p>“ജോണി ഇപ്പോള്‍ ജോർദ്ദാനിലാണ്. ഇറാക്കി പട്ടാളക്കാര്‍ അവന്റെ അപ്പാർട്മെന്റ്‌ കൊള്ളയടിച്ചു. ഒരു അറബിയുടെ ട്രക്കില്‍ കയറി കഷ്ട്ടപ്പെട്ടാണ് ജോർദ്ദാനില്‍ എത്തിയത്”. മാത്തച്ചന്റെ വാക്കുകളില്‍ ദുഖവും ഭീതിയും.</p>
<p>ദൈവം ‘കുജറാളിലൂടെ’പ്രവര്‍ത്തിച്ചതിന്, ‘കടന്നു വന്നവര്’ എല്ലാം വളരെ നന്ദിയുള്ളവരായിരുന്നു.</p>
<p>ഇറാക്കിന്റെ ഈ കുവൈറ്റ്‌ ആക്രമണം എന്റെ ഈ കൊച്ചു ഗ്രാമത്തെ ആകെ മാനസാന്തരപ്പെടുത്തിയിരിക്കുന്നു.വീടുകളില്‍ എല്ലാം കൃത്യമായ സന്ധ്യാ പ്രാര്‍ഥന. അയല്‍ വാസികളും ബദ്ധശത്രുക്കളുമായിരുന്ന അടിമുറിയിലെ പൊടിച്ചായനും (കുട്ടികള്‍ കളിയാക്കി ഇന്ഗ്ലിഷിലെ ഡസ്റ്റ് എന്നാണു അദേഹത്തെ വിളിച്ചിരുന്നത്‌) തടത്തിലെ കറിയാച്ചനും തമ്മില്‍ വീണ്ടും സംസാരിക്കാന്‍ തുടങ്ങി. കാരണം രണ്ടു പേരും പൊരുതുന്നത് ഒരു പൊതു ശത്രുവിനെതിരെയാണ്.ശക്തനായ സദ്ദാം ഹുസ്സെന്‍. രണ്ടു പേരും പ്രാര്‍ഥനയ്ക്ക് വരുന്നുമുണ്ട്. രാത്രിയില്‍ പ്രാര്‍ഥനയ്ക്ക് പോകുമ്പോള്‍ കറിയാച്ചന് ടോര്‍ച്ചു വെട്ടം തെളിച്ചു കൊടുക്കുന്നത് ഇപ്പോള്‍ പൊടിച്ചാനാണ്. കറിയാച്ചന് കണ്ണിനു കാഴ്ച കുറവും പാമ്പിനെ പേടിയുമാണ്.</p>
<p>കുളങ്ങര മഠത്തിലെ അന്നമ്മ സാറിന്റെ വീടിനു ചുറ്റും പത്തടിയില്‍ കെട്ടിയ കരിങ്കല്‍ മതില്‍ ഉണ്ടായിരുന്നു.കാവലിനു കൂറ്റന്‍ രണ്ടു അൽസേഷ്യൻ നായ്ക്കളും. മലേഷ്യയില്‍ നിന്നും നാട്ടില്‍ വന്നു താമസിക്കയാണ്. ഭര്‍ത്താവ് പാപ്പച്ചന്‍ മരിച്ച ശേഷം തനിയെയാണ് താമസം. ഒരേയൊരു മകന്‍ സണ്ണി കുവൈറ്റിലാണ്. ആ പടു കൂറ്റന്‍ ബംഗ്ലാവിന്റെ ഗേറ്റ് ഒരിക്കലും തുറന്നിട്ടിരിക്കുന്നതായി ഞാന്‍ കണ്ടിട്ടില്ല. ആരെങ്കിലും ഗേറ്റ് തുറന്നു വളപ്പില്‍ കയറിയാല്‍ നായ്ക്കളെ അഴിച്ചു വിടും. അതിനാല്‍ ഭിക്ഷക്കാര്‍ കയറി ചെല്ലാന്‍ മടിച്ചിരുന്നു. ഇപ്പോള്‍ ഗേറ്റ് മലര്‍ക്കെ തുറന്നിട്ടിരിക്കുന്നു. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും കയറി ചെല്ലാം. കുഴപ്പമുണ്ടായത് നായ്ക്കള്‍ക്ക് മാത്രം. പകല്‍ മുഴുവന്‍ കൂട്ടില്‍ കിടക്കേണ്ട ഗതികേട്. ഇപ്പോള്‍ വരാന്തയില്‍ എപ്പോഴും ഒന്നു രണ്ടു പേരു കാണും, ചൂടുള്ള യുദ്ധ വാര്‍ത്തകളുമായി.</p>
<p>അന്നമ്മ സാറ് ‘അറുത്ത കൈക്ക് ഉപ്പു തേക്കില്ല’ എന്ന് ആളുകള്‍ പറയുന്നത് കേട്ടിട്ടുണ്ട്. ഇപ്പോള്‍ അതെല്ലാം മാറി. ഭിക്ഷക്കാര്‍ക്ക് ഇന്ന് സന്തോഷമാണ്. അവര്‍ക്ക് അരിയും പൈസയും ധാരാളം ലഭിക്കുന്നു.</p>
<p>“സംഭാവന കൊടുക്കുന്നവര്‍ അന്നമ്മ സാറിനെ കണ്ടു പഠിക്കണം”</p>
<p>പുലരി ആര്‍ട്സ്‌ ആന്‍ഡ്‌ സ്പോര്‍ട്സ് ക്ലബ്ബിന്റെ സെക്ക്രട്ടറി രാജു കരിപ്പള്ളില്‍ പറയുന്നതു കേട്ടു.രാജുവും കൂട്ടരും ‘കുവൈറ്റ് സഹായ ഫണ്ട്’ പിരിക്കയാണ്. കുവൈറ്റിലുള്ള നാട്ടുകാരുടെ ഇവിടെയുള്ള കുടുംബങ്ങള്‍ക്ക് സാമ്പത്തിക ആശ്വാസം പകരാന്‍. ‘പുര വേകുമ്പോള്‍ വാഴ വെട്ടുന്നവര്‍’.</p>
<p>ഇന്നത്തെ പ്രാര്‍ഥന അന്നമ്മ സാറിന്റെ വീട്ടില്‍. പുതു മണം മാറാത്ത ബൈബിള്‍ ഞാന്‍ ശ്രദ്ധിച്ചു.പുതുതായി വാങ്ങിയതാണ് ഒരു ഡസന്‍.</p>
<p>ഇന്ന് എല്ലാവര്ക്കും ഒരു പുത്തന്‍ ഉണര്‍വ്. കാരണം പലരും കുവൈറ്റില്‍ നിന്നും തിരികെ എത്തി തുടങ്ങി. താഴേക്കൂറ്റെ ജോണിയും തെക്കേ വീട്ടിലെ ജോമോനും കുടുംബവും തിരികെ എത്തി.</p>
<p>“സണ്ണിയും കുടുംബവും പത്താന്തിയ എത്തും ദൈവം എന്റെ നിലവിളി കേട്ടു”. അന്നമ്മ സാറിന്റെ മുഖത്തു നന്ദി കലര്‍ന്ന പുഞ്ചിരി.</p>
<p>ഈ ആഴ്ചത്തെ പ്രാര്‍ഥന എന്റെ വീട്ടില്‍. ആളു വളരെ കുറവ്. അന്നമ്മ സാറിനെയും താഴെക്കുറ്റെ മാത്തനെയും മറ്റു പലരെയും കണ്ടില്ല. എല്ലാവരും മക്കള് തിരികെ വന്നതിന്റെ തിരക്കില്‍.</p>
<p>“അന്നമ്മ സാറും സണ്ണീം വേളാങ്കണ്ണിക്ക് പോയെന്നു കേട്ടു” താറാ മുതുക്കി പറഞ്ഞു.</p>
<p>ഓരോ ആഴ്ച കഴിയുന്തോറും കുവൈറ്റില്‍ നിന്നും തിരികെ വരുന്നവരുടെ അംഗ സംഖ്യ വര്‍ദ്ധിച്ചുകൊണ്ടിരുന്നു.വീടുകളില്‍ ഉത്സാഹ തിമർപ്പ്‌. കവലകള്‍ സംസാര മുഖരിതം. ഭാസ്കരന്റെ ചായ പീടികയുടെ തിണ്ണയില്‍ തിരികെ എത്തിയ കുവൈറ്റുകാരുടെ വീര സാഹസിക കഥകളുടെ കേളികൊട്ട്.</p>
<p>ബാര്‍ബര്‍ നാരായണന്റെ കടയുടെ മുന്‍പില്‍ ആളുകള് കൂടി നില്‍ക്കുന്നതു കണ്ടു ഞാന്‍ അങ്ങോട്ടു ചെന്നു നോക്കി. തെക്കേ വീട്ടിലെ ജോമോന്‍ എന്തോ കൈയില്‍ പൊക്കി പിടിച്ചു പ്രദര്ശിപ്പിക്കയാണ്.ഒരു പട്ടാളക്കാരന്റെ ഹെല്‍മെറ്റ്. യുദ്ധം തുടങ്ങിയപ്പോള്‍ കുറെ ദിവസം ജോമോനും കൂട്ടുകാരും അപ്പാര്‍ടുമെന്ടു വിട്ടു സുഹ്രുത്തിന്റെ വീട്ടില്‍ പോയി താമസിച്ചു. ആ സമയം ഇറാക്കി പട്ടാളക്കാര്‍ ജോമോന്റെ അപ്പാര്‍ട്ടുമെന്റില്‍ കയറി സകലതും കൊള്ളയടിച്ചു. അതിലൊരു പട്ടാളക്കാരന്‍ മറന്നു വെച്ചു പോയ ഹെല്‍മെറ്റാണ്. ജോമോന്‍ അത് പൊന്നു പോലെ സൂക്ഷിക്കുന്നു. കുവൈറ്റ് യുദ്ധത്തിന്റെ സ്മാരകമായി. അത് കാണാനും ഒന്നു തൊട്ടു നോക്കാനും ആളുകളുടെ തിരക്ക്. ‘കാലിഫോര്‍ണിയ അച്ചായന്‍’എന്നറിയപ്പെടുന്ന ബേബിച്ചായന്‍ അതിനു വില പറയുന്നതു കണ്ടു. അമേരിക്കയില്‍ നിന്ന് തിരിച്ചു വന്ന ‘അച്ചായന്’ കരകൌശല വസ്തുക്കള്‍ ഒരു ഹരമാണ്. ജോമോന്‍ അതു കൊടുക്കാന്‍ തയാറായില്ല.</p>
<p>പ്രവാസികളുടെ തിരിച്ചു വരവ് കൂടിയതോടു കൂടി “കുവൈറ്റ് പ്രാര്‍ഥന’ യുടെ അംഗ ബലം അനുദിനം കുറഞ്ഞു വന്നു.</p>
<p>“എന്തു പറ്റി പ്രാര്‍ഥനയ്ക്ക്,ഒന്നും കാണുന്നില്ലല്ലോ”</p>
<p>ഞാന്‍ തോശാ ചെടത്തിയെ പള്ളിയില്‍ കണ്ടപ്പോള്‍ ചോദിച്ചു.</p>
<p>“എന്തോ പറയാനാ എന്റെ കുഞ്ഞമ്മ സാറേ, രാജന്‍ വന്നെപ്പിന്നെ നിന്നു തിരിയാന്‍ സമയമില്ല”</p>
<p>“അവന്റെ ഏളെ കൊച്ചിനാണേല്‍ അസുഖമൊഴിഞ്ഞ നേരോമില്ല”</p>
<p>അങ്ങനെ ഓരോ ദിവസവും‘പിന്മാററക്കാരുടെ’ അംഗ സംഖ്യ വര്‍ധിച്ചു വന്നു. ഓരോരോ ഒഴിവു കഴിവുകള് പ്രാര്‍ഥനയ്ക്ക് പോകാതിരിക്കാന്‍. പൊടിച്ചായനും കറിയാച്ചനും രാത്രിയില്‍ ഇപ്പോള്‍ തീരെ കണ്ണ് കാണാന്‍ വയ്യ. കൂടെ ചെവി കേള്‍ക്കാനും. താഴെക്കൂട്ടെ മാത്തന് ശനിയാഴ്ച രാത്രികളില്‍ മാത്രം കലശലായ വാതത്തിന്റെ അസുഖം. തോമസുകുട്ടിച്ചായനു  പെട്ടെന്ന് ദൈവ വിശ്വാസം കുറഞ്ഞത്രെ. അങ്ങനെ ഓരോരോ കാരണങ്ങള്‍.</p>
<div>ഇന്നത്തെ പ്രാര്‍ത്ഥന അന്നമ്മ സാറിന്റെ വീട്ടില്‍. താറാ മുതുക്കിയും ഞാനും കൂടി കൃത്യ സമയത്ത് തന്നെ അവിടെ എത്തി.</div>
<p>ഇന്നു ഗേറ്റ് പൂട്ടിക്കിടന്നു. അൽസേഷ്യൻ നായ്ക്കളെ പൂട്ടിയിരുന്നില്ല.</p>
<p>ഞങ്ങള്‍ കുറെ നേരം വെളിയില്‍ നിന്നു. പട്ടികളുടെ കുര കേട്ട് അന്നമ്മ സാറു വന്നു ഗേറ്റ് തുറന്നു.</p>
<p>“കൂട്ടി കിടന്നു കൈസറും മോണാലിസയും മടുത്തു”. “അതുകൊണ്ട് ഇപ്പോ അഴിച്ചു വിട്ടിരിക്കയാ”</p>
<p>“അതുമല്ല കൂട്ടിലിട്ടു വളര്‍ത്തിയാല്‍ പട്ടികള്‍ക്ക് ഡിപ്പ്രഷന്‍ കൂടും”</p>
<p>“മലേഷ്യയില്‍ വച്ച് എനിക്ക് ഒരു പട്ടിയുണ്ടായിരുന്നു,  പൊമേറിയാൻ ” “ഞങ്ങള്‍ രണ്ടാഴ്ച ജപ്പാനില്‍ പോയി മടങ്ങി വന്നു ഒരാഴ്ചക്കകം അവന്‍ ചത്തു”. “കൂട്ടിലിട്ടിട്ടു ഒരു തമിഴനെ നോക്കാന്‍ ഏല്‍പ്പിച്ചിട്ട് പോയതാ”</p>
<p>“ഡിപ്പ്രഷനായിരുന്നു എന്നാണ് ചൈനാക്കാരന്‍ വെറ്റിനറി ഡോക്ടര് പറഞ്ഞത്”.</p>
<p>ഒരു മണിക്കൂറിരുന്നിട്ടും ആരും വന്നില്ല. ഞാനും താറാ മുതുക്കിയും മാത്രം.</p>
<p>“ഞങ്ങളിറങ്ങുന്നു” ഞാന്‍ പറഞ്ഞു.</p>
<p>“എന്നാലങ്ങനെയാട്ട്, ആരും വരുമെന്ന് തോന്നുന്നില്ല”. അന്നമ്മ സാര്‍.</p>
<p>ഒരു കാപ്പി കുടിച്ചിട്ട് പോകാം എന്നവര്‍ പറഞ്ഞില്ല.</p>
<div>പരിഭവിച്ചിട്ടു കാര്യമില്ല. കുറെ മാസങ്ങളില്‍ വിഭവ സമ്രുദ്ധമായ ഭക്ഷണം കഴിച്ചതല്ലേ. കോഴിയും, ആടും,മാടും, ഫ്രൈഡ്‌ റൈസ്സുമെല്ലാം.</div>
<div>എല്ലാം ആ സദ്ദാം ഹുസൈന്റെ സഹായം കൊണ്ട്.</div>
<p>അതിന്റെ കാലം കഴിഞ്ഞിരിക്കുന്നു.</p>
<p>‘ഫോർ എവരിതിങ്ങ് ദേർ ഈസ് എ സീസൺ&#8217; എന്നാണല്ലോ ഇന്ഗ്ലിഷിലെ പഴമൊഴി.</p>
<p>എല്ലാറ്റിനും ഒരു കാലം.</p>
<p>“നടാനൊരു കാലം,  നനയ്ക്കാനൊരു കാലം,  വിളവെടുക്കാനൊരു കാലം” എന്ന് അമ്മ  പറഞ്ഞതോര്‍ക്കുന്നു.</p>
<p>കുവൈറ്റ് യുദ്ധം മൂലമുണ്ടായ താല്‍ക്കാലിക സമ്രുദ്ധി അവസാനിച്ചിരിക്കുന്നു.. അതിന്റെ കാലം കഴിഞ്ഞു.</p>
<p>തിരികെ വരുന്ന വഴി താറാ മുതുക്കി പറഞ്ഞു.</p>
<p>“എന്നാലും എന്റെ സാറേ അവര് ഒരു കട്ടന്‍ കാപ്പി പോലും തന്നില്ലല്ലോ”</p>
<div>“കൊച്ചമ്മേ നമ്മടെ രണ്ടു പെരടേം വീട്ടിന്ന്‍ കുവൈറ്റില്‍ ആരുമില്ല. മക്കള് അവിടെ ഉള്ളോര്‍ക്ക് താല്പ്പര്യോമില്ല പിന്നെന്തിനു പ്രാര്‍ത്ഥന.<span style="font-family: Calibri;"> </span> ഇതാര്‍ക്കു വേണ്ടിയാ? നമ്മളെന്തിനാ മിനക്കെടുന്നെ?”</div>
<p>അവര് പറഞ്ഞത് ശരിയാണെന്ന് എനിക്കും തോന്നി. പാലം കടക്കുവോളം നാരായണ&#8212;- എന്ന പുരാതന സൂക്തം മനസ്സില്‍ മിന്നി മറഞ്ഞു.</p>
<p>“ശരിയാ താറാ മുതുക്കി, കുവൈറ്റ് പ്രാര്‍ഥന നമുക്ക് പിരിച്ചു വിടണം” ഞാന്‍ പറഞ്ഞു.</p>
<p>“താറാ, എന്റെ വീട്ടിക്കൂടെ വന്നിട്ട് പോകാം”</p>
<p>പാവം അവര്‍ക്ക് നല്ല വിശപ്പു കാണും. ഞാന്‍ ചിന്തിച്ചു. അവര് സാമ്പത്തികമായി വളരെ പിന്നോക്കമാണ്. ഹിന്ദു പിന്നോക്ക സമുദായത്തില്‍ നിന്നും പള്ളിയില്‍ ചേര്‍ന്നവര്‍. നടക്കാന്‍ വയ്യാത്ത ഭര്‍ത്താവും വിധവയായ മരുമോളും കുട്ടികളും. ദൈവഭക്തയാണെങ്കിലും ഈ പ്രാര്‍ഥനയ്ക്ക് വരാന്‍ പ്രധാന കാരണം നല്ല ശാപ്പടായിരുന്നു എന്ന് എനിക്ക് നന്നായറിയാം.</p>
<p>ഞാനവര്‍ക്ക് കുറച്ചു കഞ്ഞിയും പയറും പപ്പടവും കൊടുത്തു.</p>
<p>കഞ്ഞി കുടിച്ച ശേഷം താറാ മുതുക്കി പറഞ്ഞു.</p>
<p>“നമുക്കൊന്നു പ്രാര്‍ഥിക്കാം”</p>
<p>അവസാനത്തെ കുവൈറ്റ് പ്രാര്‍ഥന!!</p>
<p>“ദൈവമേ കുവൈറ്റില്‍ കെടന്നു കഷ്ട്ടപ്പെട്ട ഞങ്ങളടെ മക്കളെ സുഖമായി നാട്ടില്‍ എത്തിച്ചതിനു നന്ദിയോടെ സ്തോത്ത്രം ചെയ്യുന്നു”</p>
<p>ഇത്തവണ നന്ദി എന്ന വാക്ക് അവര്‍ ശരിയായി പ്രയോഗിച്ചു. എനിക്ക് ‘പുറകു വശത്തു’ നുള്ളേണ്ടി വന്നില്ല.</p>
<p>പ്രാര്‍ഥനയ്ക്ക് ശേഷം അവരു പോയി. കുവൈറ്റു പ്രാര്‍ഥനയുടെ കുറെ നല്ല ഓര്‍മ്മകളുമായി. അവര് ഇരുട്ടില്‍ മറയുന്നതു വരെ ഞാന്‍ നോക്കി നിന്നു.</p>
<p>ഞാന്‍ ചിന്തിച്ചു.പാവം കുറെ ദിവസം നല്ല ഭക്ഷണം കഴിച്ചു വിശപ്പടക്കി. ചോറു പൊതികൾ വീട്ടിലും കൊണ്ടുപോയി. കുടുംബത്തിനും പേരക്കുട്ടികള്‍ക്കും കൊടുത്തു. അവരുടെ പട്ടിണിയകറ്റി.</p>
<p>പാവം നിർധനയായ സ്ത്രീ.അവര്‍ മനസ്സില്‍ അപേക്ഷിക്കുന്നുണ്ടാവാം സദ്ദാം ഹുസ്സൈന്റെ വീണ്ടുമൊരു കുവൈറ്റ് ആക്രമണത്തിനുവേണ്ടി&#8230;</p>
<p>സമ്രുദ്ധിയുടെ ആ ദിനങ്ങളുടെ മടങ്ങി വരവിനു വേണ്ടി&#8230;</p>
<p>ആ നല്ല നാളേക്ക് വേണ്ടി&#8230;</p>
<p>&#8230;&#8230;&#8230;&#8230;&#8230;&#8230;</p>
<p><span style="font-family: Calibri;"> കെ. മലയിൽ </span></p>
]]></content:encoded>
			<wfw:commentRss>http://kadhajalakam.com/archives/302/feed</wfw:commentRss>
		<slash:comments>2</slash:comments>
		</item>
		<item>
		<title>ഉയിര്‍പ്പിന്റെ നഷ്ടം</title>
		<link>http://kadhajalakam.com/archives/286</link>
		<comments>http://kadhajalakam.com/archives/286#comments</comments>
		<pubDate>Wed, 17 Aug 2011 23:22:41 +0000</pubDate>
		<dc:creator>Admin</dc:creator>
				<category><![CDATA[Short Stories]]></category>

		<guid isPermaLink="false">http://kadhajalakam.com/?p=286</guid>
		<description><![CDATA[കടലുകടന്ന്‍ അയര്‍ലണ്ടില്‍ എത്തിയിട്ടും നാട്ടിലെ ആന്ഗ്ലിക്കന്‍ പള്ളി പാരമ്പര്യം വിടാന്‍ ഞാന്‍ [...]]]></description>
			<content:encoded><![CDATA[<p>കടലുകടന്ന്‍ അയര്‍ലണ്ടില്‍ എത്തിയിട്ടും നാട്ടിലെ ആന്ഗ്ലിക്കന്‍ പള്ളി പാരമ്പര്യം വിടാന്‍ ഞാന്‍ തയാറായില്ല. തേടി കണ്ടു പിടിച്ചു ഒരു ഇഗ്ലിഷ് പള്ളി. വീട്ടീന്നു പോരുമ്പോള്‍ അമ്മ പ്രത്യേകം പറഞ്ഞതാണ് തലമുറയായി പിന്തുടരുന്ന ഈ കുടുംബ പാരമ്പര്യം കാത്തു സൂക്ഷിക്കണമെന്ന്.</p>
<p>അയര്‍ലണ്ടിന്റെ വടക്ക് ഭാഗത്തുള്ള ഈ ചെറിയ പട്ടണത്തിലെ കൊച്ചു പള്ളിയില്‍ കൂടുതലും ഐറിഷും ബ്രിട്ടിഷുകാരും . ഞാനും കുടുംബവും ഏക ഇന്ത്യാക്കാര്‍. ആരാധനാക്രമങ്ങള്‍ ഒക്കെ എനിക്ക്  വളരെ പരിചിതം.</p>
<p>ഞാനും ഭാര്യയും രണ്ടു കൊച്ചു കുട്ടികളും. പള്ളിയില്‍ എന്റെ കുട്ടികളെ കണ്ടപ്പോള്‍ അവരു പറഞ്ഞു</p>
<p>“ദൈയ്‌ ലുക്ക്‌ വെരി ക്യൂട്ട് ആന്‍ഡ്‌ സ്മാര്‍ട്”</p>
<p>എനിക്ക് സന്തോഷമായി. എന്റെ മക്കളെക്കുറിച്ച് ആദ്യമായിട്ടാണ് ആരെങ്കിലും ഇങ്ങനെയൊരു നല്ല കാര്യം പറയുന്നത്. പക്ഷെ എന്റെ ആ സന്തോഷം അധികം നീണ്ടു നിന്നില്ല. കാരണം ഒരു ഇന്ത്യാക്കാരന്‍ സുഹൃത്ത് എന്നോട് പറഞ്ഞു, അവര്‍ പുറമേ അങ്ങനെ പറഞ്ഞാലും നേരെ എതിരാണ് മനസ്സില്‍ ചിന്തിക്കുന്നതെന്ന്. അതായത് ‘ദൈയ്‌ ലുക്ക്‌ അഗ്ളി’ എന്ന്.</p>
<p>എന്തായാലും കുഴപ്പമില്ല ആദ്യത്തേത് തന്നെ ഞാന്‍ വരവ് വെച്ചിരിക്കുന്നു. എന്റെ കുട്ടികള്‍ക്ക് ആദ്യമായി കിട്ടിയ ഒരു അന്ഗീകാരമല്ലേ. അതും വിദേശികളില്‍ നിന്നും. ഇരിക്കട്ടെ.</p>
<p>ഒരു വര്‍ഷം കഴിഞ്ഞു. ഇപ്പോഴും ഞങ്ങള്‍ മാത്രമേ ആ പള്ളിയില്‍ ഇന്ത്യാക്കാരായി ഉള്ളു. ഒരു ദിവസം പാസ്ടര്‍ പറഞ്ഞു:</p>
<p>“സ്വാഗത (വെല്‍ക്കം) മിനിസ്ത്രിയില്‍ കൂടുതലു പേരെ വേണം”. “ നിന്നെ ഞാന്‍ ശുപാര്‍ശ  ചെയ്തിട്ടുണ്ട്” “നീ സഹകരിക്കണം”. ഞാന്‍ സമ്മതം മൂളി.</p>
<p>‘അഷര്‍’ എന്നൊരു ജോലിയുണ്ട്. പള്ളിയുടെ പ്രധാന കവാടത്തിലൂടെ കടന്നു വരുന്ന മനുഷ്യരെ അഭിവാദനം ചെയ്യണം. ഒരു സായിപ്പിന്റെ കീഴില്‍ പരിശീലനമുണ്ടായിരുന്നു. അയാള്‍ ജോലികള്‍ വിശദീകരിച്ചു. വരുന്നവരെ പുഞ്ചിരിയോടു കൂടി എതിരേല്‍ക്കണം. ആരാധനാ പുസ്തകം കൊടുക്കണം,. അവര്‍ക്ക് ഇരിപ്പിടങ്ങള്‍ കാണിച്ചു കൊടുക്കണം. പള്ളി കഴിയുമ്പോള്‍ പുസ്തകങ്ങള്‍ അടുക്കി വക്കണം, പള്ളി മണിയടിക്കണം തുടങ്ങിയവ.</p>
<p>ഈ രാജ്യത്ത് ഈ ജോലികളെല്ലാം വൈദികനും പള്ളിക്കാരും കൂടി തന്നെ ചെയ്യണം, പ്രതിഫലമില്ലാതെ. പള്ളികള്‍ക്ക് വരുമാനം കുറവ്. പള്ളിയില്‍ പോകുന്ന ക്രിസ്ത്യാനികളും കമ്മി.</p>
<p>നാട്ടിലാണെങ്കില്‍ കപ്യാര്‍ എന്നൊരു തസ്ഥികയുണ്ട്. വീടുകളില്‍ പോയി മാസപ്പിരുവ് നടത്തുക, പള്ളിയും പരിസരങ്ങളും വൃത്തിയാക്കുക, പള്ളി മണി അടിക്കുക തുടങ്ങിയവയാണ് തൊഴിലിന്റെ ചുരുക്കം. സാധാരണ പള്ളികളില്‍ ഏറ്റവും നിര്‍ധനരായ ആരെങ്കിലും ആ ജോലി ഏറ്റെടുക്കും. വലിയ വരുമാനമൊന്നുമില്ല. അവര്‍ക്ക് സമൂഹത്തിലും പളളിയിലും വലിയ സ്ഥാനവുമില്ല. പള്ളി കാര്യങ്ങളില്‍ വല്ല കുറ്റവും സംഭവിച്ചാല്‍ കുതിരകയറാന്‍ ഒരാള്‍.</p>
<p>എന്റെ ആദ്യത്തെ ദിവസം വന്നു. രാവിലെ തന്നെ ഞാന്‍ കുളിച്ചൊരുങ്ങി വളരെ നേരത്തെ ചെന്നു സ്ഥാനം പിടിച്ചു. ഞാന്‍ സൂട്ടും ടൈയും ധരിക്കാന്‍ മറന്നില്ല. എന്റെ കൂടെ മറ്റു മൂന്നു പേരുമുണ്ട്.. ലീഡര്‍ എത്തി ഓരോരുത്തരും ചെയ്യേണ്ട ജോലികള്‍ പറഞ്ഞു തന്നു. എനിക്കിന്ന് രണ്ടു ജോലികളാണ്. ആളുകള്‍ക്ക് സീറ്റ് കാണിച്ചു കൊടുക്കുക, മണിയടിക്കുക.</p>
<p>ആളുകള്‍ വന്നു തുടങ്ങുന്നതെയുളളു. അതിനു മുന്‍പ് മണി എവിടെ എന്നു കണ്ടു പിടിക്കാന്‍ ഞാന്‍ ശ്രമം ആരംഭിച്ചു. പുറത്തു നല്ല തണുപ്പുണ്ട്. മഞ്ഞു കാലം. ഞാന്‍ തണുത്തു വിറച്ചു പള്ളിക്ക് ചുറ്റും രണ്ടു പ്രാവശ്യം വലം വെച്ചു. ഓരോ മുക്കിലും മൂലയിലും നോക്കി. പക്ഷെ മണി കണ്ടെത്താനായില്ല.</p>
<p>എന്റെ നാട്ടിലെ പള്ളിയില്‍ മുന്‍പിലെ പ്രധാന കവാടത്തിന്റെ മുകളിലെ കുരിശിന്റെ താഴെയാണ് അതിന്റെ സ്ഥാനം. മണിയുടെ നടുക്കുള്ള ദണ്ടില്‍ നിന്നും ഒരു ചണ ചരട് താഴേക്കു തൂക്കിയിട്ടിരിക്കും. അതില്‍ പിടിച്ചു വലിച്ചാണ് മണി മുഴക്കുന്നത്.</p>
<p>കേരളത്തില്‍ മണി പള്ളിയുടെ പ്രൌഡിയുടെ പ്രതീകമാണ്. ചിലപ്പോള്‍ അത് ആരെങ്കിലും സംഭാവന ചെയ്തതാകാം. അവരുടെ പേരും വീട്ടു പേരും വലിയ അക്ഷരത്തില്‍ മണിയില്‍ കൊത്തി വെക്കും. ‘പാണന്‍തലക്കല്‍ ഇടിച്ചാണ്ടി വക’ അല്ലെങ്കില്‍ ‘മുരുപ്പേല്‍ വറീത് മേമ്മോറിയല്‍’ തുടങ്ങിയവ.</p>
<p>ഞാന്‍ പള്ളി വക എല്‍ പി സ്കൂളില്‍ പഠിക്കുമ്പോള്‍ മണി അടിക്കുന്നതു ഒരു പ്യൂണ്‍ ജോര്‍ജ് ആയിരുന്നു. ‘ചേങ്ങല’ എന്നാണ് സ്കൂളിലെ മണിക്ക് പറയുന്നത്. വട്ടത്തില്‍ പരന്ന ഒരു ചെമ്പു തകിട്. അതിന്റെ മധ്യ ഭാഗത്ത് തന്നെ അടിക്കണം. അടി കൊണ്ട് മണിയുടെ മധ്യ ഭാഗം വെളുത്തിരുന്നു. അത് അടിക്കുന്നത് ജോര്‍ജിന്റെ മൌലിക അവകാശമാണ്. അതില്‍ കൈകടത്താന്‍ അയാള്‍ ആരെയും അനുവദിച്ചിരുന്നില്ല. എന്നാല്‍ എന്റെ ഒരു സുഹൃത്ത് ചാണ്ടിയുണ്ടായിരുന്നു. അപ്പന് ചായക്കട  ബിസിനസ്സ്. അവന്‍ ഉഴുന്ന് വടയും ബോളിയും മോഷ്ടിച്ചു കൊണ്ട് വന്നു ജോര്‍ജിനു കൈക്കൂലി കൊടുക്കും. മണിയില്‍ ഒന്ന് കൈവെക്കാന്‍. അങ്ങനെ അവനു ചില അവസരങ്ങള്‍ കിട്ടി. കൂടെ അവന്റെ ഉറ്റ സുഹൃത്തായ എനിക്കും.</p>
<p>ഒരിക്കല്‍ പ്യൂണ്‍ ജോര്‍ജ് അവധിയെടുത്ത ദിവസം. ഞങ്ങള്‍ സ്വയം ആ ഡ്യൂട്ടി ഏറ്റെടുത്തു. ആരും പറയാതെ. അന്ന് ഹെഡ് മാസ്റ്റര്‍ ഐപ്പ് സാറിന്റെ ചൂരലിന്റെ രുചിയറിഞ്ഞു. ആ പാട് ഇപ്പോഴും എന്റെ ചന്തിക്കുണ്ട്. ഹെഡ് മാസ്ടര്‍ക്ക് ഒരു ‘കിലുക്ക് മണി’ ഉണ്ട്. കുട്ടികളെ ‘വെളിക്കു വിടാന്‍ (ഇടവേള)’  സമയത്ത് അത് കിലുക്കും.</p>
<p>എന്റെ നാട്ടിലെ ആലയ മണി ഞയറാഴ്ച നാല് പ്രാവശ്യം ശബ്ദിക്കും. ആദ്യത്തേത് രാവിലെ ആറു മണിക്ക്, ഇന്ന് ഞായറാഴ്ച ആണെന്ന് ഓര്‍മ്മിപ്പിക്കാന്‍.  പിന്നീട് ഒന്‍പതു മുതല്‍ പത്തു വരെ അര മണിക്കൂര്‍ ഇട വിട്ടു മൂന്നു പ്രാവശ്യം. ഒന്നാം മണി അടിക്കുമ്പോള്‍ മുതല്‍ അമ്മ തുടങ്ങും ഞങ്ങളെ ധൃതി വെപ്പിക്കാന്‍.</p>
<p>പിന്നെ ഒരു കൂട്ട മണിയുണ്ട്. എന്തെങ്കിലും ഒരു ചടങ്ങ് കഴിഞ്ഞു എന്നറിയിക്കാന്‍. ആരെങ്കിലും  മരിച്ചാല്‍ ഓരോ അടിയും നിര്‍ത്തി നിര്‍ത്തി ഇടവേള കൊടുത്താണ് അടിക്കാറുള്ളത്. ശവ മണി. ആ മണി കേട്ടാല്‍ എല്ലാവരും പള്ളിയിലേക്ക് ഓടും ആരാ മരിച്ചതെന്ന് അറിയാന്‍.</p>
<p>“ഇത് ആ പാവം സാറാമ്മയാരിക്കും” “കുറെ നാളായി കിടന്നു നരകിക്കുന്നു” “ ഇനിയും കഷ്ട്ടപ്പെടാതെ നേരത്തെയങ്ങു പോയല്ലോ” അല്ലെങ്കില്‍ “ആരാണാവോ ദൈവമേ” “ആരും അസുഖമായി കിടപ്പുളളതായി അറിവില്ലല്ലോ” “പെട്ടെന്നുള്ള വല്ല മരണമായിരിക്കാം” ഇങ്ങനെ പോകുന്നു സംസാരങ്ങള്‍.</p>
<p>ഒരിക്കല്‍ ശവ മണി കേട്ടു ഞങ്ങള്‍ ഓടി ചെന്നപ്പോള്‍ മാത്തൂട്ടി മണി അടിക്കുന്നു. “ആരാടോ മരിച്ചത്?” ആള്‍ക്കാര്‍ ആകാംക്ഷപൂര്‍വം ചോദിച്ചു.</p>
<p>“മാത്തൂട്ടി ചത്തു”. അയാള്‍ തനിക്കുവേണ്ടിതന്നെ മണി അടിക്കയാണ്. കളളു കുടിച്ചു പകുതി  ബോധത്തില്‍. പിന്നെ തലതല്ലിയൊരു പൊട്ടിക്കരച്ചിലാണ്.</p>
<p>ചിലപ്പോള്‍ മണി പൊട്ടും. അപ്പോള്‍ അത് അപശബ്ദം കേള്‍പ്പിക്കും. അത് നന്നാക്കുന്നതു വരെ സ്കൂളിലെ ചേങ്ങലയാണ് പകരക്കാരന്‍.</p>
<p>അങ്ങനെ നാട്ടിലെ മണികളെക്കുറിച്ച് കുറെ ഓര്‍മ്മകള്‍.</p>
<p>ക്ഷമിക്കണം ഞാന്‍ കുറെ കാടു കയറിപ്പോയി.  ഞാന്‍ ഇപ്പോഴും ആ ‘പ്രൌഢിയുടെ പ്രതീകത്തെ’ തേടുകയാണ്. കണ്ടെത്താനായില്ല. അവസാനം ലീഡര്‍ സായിപ്പ് തന്നെ ശരണം. പള്ളിക്കകത്ത് പ്രധാന വാതിലിന്റെ ഭിത്തിയുടെ ഒരു മൂലയിലേക്ക് അയാള്‍ ചൂണ്ടി കാണിച്ചു. ഒരു ആണിയില്‍ തൂക്കിയിട്ടിരിക്കുന്ന മെലിഞ്ഞ ചെറിയ ഒരു സ്റ്റീല്‍ ദണ്ട്.  ഏകദേശം ഒന്നര അടി നീളം കാണും. എന്റെ തള്ള വിരലും ചൂണ്ട് വിരലും ചേര്‍ത്ത് വളച്ചു പിടിക്കാവുന്നത്ര  വണ്ണവും. കൂടെ തടി കൊണ്ടുള്ള കൊട്ടുവടി പോലുള്ള ഒരു സാധനവും. എനിക്ക് എന്നോട് തന്നെ ഒരു നാണക്കേട് തോന്നി. ഈ മണി യാണോ ഞാന്‍ അടിക്കേണ്ടത്? ഇതൊരു മണിയാണോ? പള്ളിമണി കുടുംബത്തിന് തന്നെ നാണക്കേട് വരുത്തി വെക്കുമല്ലോ ഈ മണി. ഈ സായിപ്പന്മാര്‍ ഇത്ര പിശുക്കന്മാരാണോ? ഒരു ശരിയായ മണി വാങ്ങിക്കാന്‍ ഇവര്‍ക്കാവില്ലേ? .</p>
<p>ഞാന്‍ മണി കൈയില്‍ എടുത്തു. വളരെ കനം കുറവ്. വര്‍ഷങ്ങളായി അടിയേറ്റതിന്റെ പാടുകള്‍ ഉടലില്‍ ഉണ്ട്. അത് അടിക്കുന്ന വിധം ലീഡര്‍ കാണിച്ചു തന്നു. അതിന്റെ ഏറ്റവും മുകളില്‍ ‘കൊട്ടു വടി’ കൊണ്ട് അടിക്കണം. മുകള്‍ ഭാഗത്ത് മാത്രമേ അടിക്കാവു. അപ്പോള്‍ താഴെയുള്ള ഭാഗം പ്രകമ്പനം കൊണ്ട് ശബ്ദം പുറപ്പുടുവിക്കും. ആളുകള്‍ തെറ്റായി മര്‍ദ്ദിച്ചതിന്റെ പാടുകളാണ് താഴേക്കു കാണുന്നത്. ചളുക്കങ്ങള്‍. പള്ളി തുടങ്ങുന്നതിനു പത്തു മിനുട്ട് മുന്‍പും അഞ്ചു മിനിട്ട് മുന്‍പും മണി കൊട്ടണം. ഓരോ പ്രാവശ്യവും എത്ര വീതം അടിക്കണമെന്നു ഞാന്‍ ചോദിച്ചില്ല. അയാള്‍ പറഞ്ഞുമില്ല. പത്ത് എന്ന ഒരു അക്കം ഞാന്‍ തന്നെ തിരഞ്ഞെടുത്തു. ഒരു വിധം ഭംഗിയായി ആ കൃത്യം നിര്‍വഹിച്ചു.</p>
<p>മാസത്തില്‍ ഒരു പ്രാവശ്യമേ എനിക്ക് ഈ ‘അഷര്‍’ ഡ്യൂട്ടി ഉള്ളു. മറ്റു ദിവസങ്ങളില്‍ ഞാന്‍ ഈ ജോലി ചെയ്യുന്നവരെ ശ്രദ്ധിക്കും. ചിലര്‍ മണി അടിക്കാന്‍ മറന്നു പോകും. അതൊരു തെറ്റായി ആരും കാണുന്നില്ല. ചിലര്‍ മണിയുടെ ശരീര ഭാഗത്ത് തന്നെ അടിക്കും, തല ഭാഗത്തിന് പകരം. ചിലര്‍ ഒറ്റപ്രാവശ്യം മാത്രം കൊട്ടും. എന്റെ അമ്മയുടെ ഭാഷയില്‍ പറഞ്ഞാല്‍ “എത്തിക്കല്‍ പരിപാടി”. വെറുതെ പേരിനും മാത്രം ചെയ്യുന്നു അഥവാ ചെയ്തു എന്ന് വരുത്തി തീര്‍ക്കാന്‍ ചെയ്യുന്ന പ്രവര്‍ത്തി എന്നര്‍ഥം.</p>
<p>ഒരവസരം കിട്ടിയപ്പോള്‍ പാസ്ടറോട് നാട്ടിലെ മണിയെക്കുറിച്ചു പറഞ്ഞു. നാട്ടില്‍ മണി പള്ളിക്ക് പുറത്താണെന്നും മണി നാദം കേട്ടാണ് ആളുകള്‍ ഉണരുന്നതെന്നും, പള്ളിയില്‍ സമയത്ത് വരുന്നതെന്നും പറഞ്ഞു. ഈ നാട്ടില്‍ അതിന്റെ ആവശ്യമില്ലെന്നും, പള്ളിക്കകത്ത് പ്രവേശിച്ച ആളുകള്‍ ‘വരാന്ത’യില്‍ നിന്നും അകത്ത് കടന്നിരിക്കാനുള്ള ഒരു അറിയിപ്പാണ് ഈ മണിയടി എന്നും പാസ്റ്റര് പറഞ്ഞു. മണി നാദം പള്ളിക്ക് പുറത്തു കേട്ടാല്‍ ചുറ്റുപാടുമുള്ള വീട്ടുകാര്‍ പരാതിപ്പെടുമത്രേ. അതവരുടെ ഉറക്കം കെടുത്തും. പിന്നെ ശബ്ദ മലിനീകരണവും..</p>
<p>മൂന്നാല് മാസം കഴിഞ്ഞപ്പോള്‍ ഒരു മലയാളി കുടുംബവും കൂടി പള്ളിയില്‍ എത്തി. എനിക്ക് സന്തോഷമായി. എന്റെ ഇവിടുത്തെ അനുഭവങ്ങള്‍ പങ്കു വെക്കാന്‍ ആളായല്ലോ. അതും നമ്മുടെ സ്വന്തം ഭാഷയില്‍. എന്നാല്‍ എന്റെ സന്തോഷം അധികം നീണ്ടു നിന്നില്ല. എഞ്ചിനീയറായ അയാളും ഭാരൃയും ഒരു പൊങ്ങച്ചക്കാരാണെന്നു മനസ്സിലാക്കാന്‍ അധികം സമയം വേണ്ടി വന്നില്ല. അയാളുടെ അച്ഛന്‍ നാട്ടില്‍ ജഡ്ജി ആണത്രേ. അത് എന്നെ കൂടെക്കൂടെ ഓര്‍മ്മിപ്പിക്കാന്‍ അയാള്‍ മറന്നില്ല.</p>
<p>താമസിയാതെ എന്റെ കൂടെത്തന്നെ അയാള്‍ പള്ളി സേവനത്തിനു വന്നു. അയാളുടെ മുന്‍പില്‍ എനിക്ക് ഒരു അപകര്‍ഷതാ ബോധം. കാരണം അയാളും ഭാര്യയും നന്നായി ഇഗ്ലിഷ് പറയും. എനിക്കാണെന്കില്‍  ആഗ്ലെയ ഭാഷ ‘സ്വാഹ’. അയാള്‍ ആളുകളെ നന്നായി സ്വാഗതം പറഞ്ഞു,  കുശലം ചോദിച്ചു. പുറത്തെ കാലാവസ്ഥയെക്കുറിച്ചും അയര്‍ലണ്ടിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും സംസാരിച്ചു. പിന്നെ ഐറിഷ് നൃത്തത്തെക്കുറിച്ചും സെയ്ന്റ് പാട്രിക് ദിനത്തെക്കുറിച്ചും. എനിക്ക് പൊതുവിജ്ജാനം നന്നേ കമ്മി. പിന്നെ ഭാഷാ പാടവം കുറവും. ഞാനും ഭാര്യയും വെറും നാട്ടിന്‍ പുറത്തുകാര്‍. ഞാന്‍ മെയില്‍ നേഴ്സ്, ഭാര്യയോ ഹൌസ് വൈഫും. ഞാന്‍ പതുക്കെ ഉള്‍വലിഞ്ഞു. മണി അടിക്കുക, പുസ്തകങ്ങള്‍  അടുക്കി വക്കുക, ജനലുകളുടെ ബ്ലൈണ്ട് (കര്‍ട്ടന്‍) പൊക്കി വക്കുക മുതലായ ജോലികളില്‍ മുഴുകി.</p>
<p>ആദ്യത്തെ ദിവസം തന്നെ മണി അടിക്കുന്ന വിധം ഞാന്‍ അയാളെ കാണിച്ചു.</p>
<p>“ഇതെന്തൊരു കളിയാ?. “ഇവിടെ കപ്യാരൊന്നുമില്ലേ ഈ പണിക്കൊക്കെ”</p>
<p>അയാള്‍ ചോദിച്ചു. അയാള്‍ അതില്‍ തീരെ താല്പര്യം കാണിച്ചില്ല. എന്തോ നാണക്കേട് പോലെ. ജഡ്ജിയുടെ മകന്‍ പള്ളിയില്‍ മണി അടിക്കുകയോ?</p>
<p>മണി അടിക്കുന്ന സമയം വരുമ്പോള്‍ അയാള്‍ തല തിരിച്ചു നില്‍ക്കും. മറ്റു കാര്യങ്ങള്‍ ചെയ്യുന്നതില്‍ ധൃതി കാട്ടും. വെള്ളക്കാരെ കെട്ടിപ്പിടിക്കുന്നതിലും സായിപ്പു കുഞ്ഞുങ്ങളുടെ കവിളില്‍ നുളളുന്നതിലും വ്യാപൃതനാവും. പിന്നെ ഞാന്‍ തന്നെ ആ പ്രവര്‍ത്തി ഏറ്റെടുക്കും.</p>
<p>ഓരോ ഞായറാഴ്ച്ചകള്‍ കഴിയുന്തോറും മണി അടിക്കുന്നതില്‍ ഞാന്‍ കൂടുതല്‍ പ്രാവീണ്യം കാട്ടി. കൂടുതല്‍ ആളുകള്‍ എന്നെ ശ്രദ്ധിക്കാന്‍ തുടങ്ങി.</p>
<p>“യൂ ആര്‍ ഡൂയിംഗ് എ ഗുഡ് ജോബ്‌”</p>
<p>“യു ആര്‍ ഗ്രയിറ്റ്‌ അറ്റ്‌ ദിസ്‌ ”</p>
<p>“ഐ കം ഏര്‍ലി ടു ഹിയര്‍ ദി ബെല്‍ റിങ്ങിംഗ്” “ഇറ്റ്‌ ബ്രിന്ഗ്സ് ഫോണ്ട് മേമരീസ്‌ ഓഫ് മൈ ഹോം ചര്‍ച്ച്”</p>
<p>അങ്ങനെ പോയി കമന്റുകള്‍. കെട്ടിപ്പിടിക്കലുകള്‍, അഭിനന്ദനങ്ങള്‍. എന്റെ സഹ മലയാളിക്ക് ഇതൊന്നും പിടിച്ചതായി തോന്നുന്നില്ല.</p>
<p>വീണ്ടും ഒരു ഈസ്റര്‍ ദിവസം. കര്‍ത്താവ്‌ മരിച്ചിട്ട് ഉയര്‍ത്തെഴുന്നെററതിന്റെ ഓര്‍മ്മ ദിവസം. ഇന്ന് എനിക്ക് പള്ളിയില്‍ ഡ്യൂട്ടി ഉണ്ട്. ഞാന്‍ ഇന്ന് പുതിയ ഒരു പരീക്ഷണം നടത്തി. വേറെ ഒരു താളത്തില്‍ കുറെ ഏറെ നേരം മണി മുഴക്കി. ദണ്ട് കൊണ്ട് മണിയുടെ ഉച്ചിയില്‍ സാധാരണയിലും ശക്തിയായ പ്രഹരങ്ങള്‍. ഒന്നിന് പകരം ഒന്നര മണി. അതായത് ഒരു കൊട്ടും പിന്നെ ഒരു പകുതി കൊട്ടും. ഓരോ മണിയടിയും പത്തിന് പകരം ഇരുപത്തിയഞ്ചു പ്രാവശ്യം വീതം. പതിവ് രണ്ടു പ്രാവശ്യത്തിനു പകരം ഇന്ന് മൂന്നു പ്രാവശ്യം അഞ്ചു മിനിട്ട് ഇടവേളയിട്ടു്. വീണ്ടും അഭിനന്ദനങളുടെ പൂച്ചെണ്ടുകള്‍. മൂന്നാമത്തെ മണി അടിച്ചു കഴിഞ്ഞപ്പോള്‍ എന്തോ ആലോചിച്ചു ഞാന്‍ വിതുമ്പിപ്പോയി.</p>
<p>ആരാധനയുടെ അവസാനം പരസ്യങ്ങള്‍ വായിക്കുന്ന ഒരു സമയമുണ്ട്. ആ സമയത്ത് അടുത്ത ആഴ്ചയിലെ പ്രോഗ്രാമുകള്‍, കഴിഞ്ഞ<br />
ആഴ്ചയിലെ സംഭവങ്ങള്‍ ഒക്കെ പാസ്ടര്‍ പറയും. അതിനിടയില്‍ പാസ്ടര്‍ ഒരു പ്രഖ്യാപനം നടത്തി. ഈ മാസത്തെ ‘വോളണ്ടിയര്‍ ഓഫ് ദി മന്ത്” ആയി എന്നെ തിരഞ്ഞെടുത്തിരിക്കുന്നു. ‘അഷര്‍’ എന്ന ജോലിയില്‍ ഞാന്‍ കാണിക്കുന്ന താല്പ്പര്യത്തിനും പ്രത്യേകമായും മണി അടിക്കുന്നതിന്റെ പ്രാവീണൃത്തിനും.. ഞാന്‍ മുന്‍പോട്ടു പോയി അത് വാങ്ങി. നീണ്ട കരഘോഷം. തിരികെ വന്നു ആരുമില്ലാത്ത ഒരു മുറിയിലേക്ക് പോയി തുറന്നു നോക്കി. ചെറിയ ഒരു പള്ളി മണി. നമ്മുടെ നാട്ടിലെ മണിയുടെ തനി സ്വരൂപം. എനിക്ക് കരച്ചിലടക്കാന്‍ കഴിഞ്ഞില്ല. നെടുങ്ങാടപ്പള്ളി ചാമക്കാലാ വീട്ടില്‍ കപ്യാര്‍ ചാക്കൊച്ചേട്ടന്റെ  മകന് ആദ്യമായി കിട്ടുന്ന അംഗീകാരമാണ് ഇത്. അതും ഈസ്ററര്‍ ദിവസം.  മൂന്നു കൊല്ലം മുന്‍പ് അപ്പന്‍ മരിച്ച ദിവസം തന്നെ. കപ്യാരായിരുന്ന ആ അപ്പന്റെ കഴിവാണ് മണിയടിക്കാന്‍ അപ്പന്റെ പ്രിയപ്പെട്ട ഈ ഇളയ മകന് കിട്ടിയതെന്ന് ഈ വിദേശ നാട്ടില്‍  ആരും അറിയുന്നുണ്ടാവില്ല. അപ്പന് നീണ്ട നാല്പെത്തെട്ടു വര്‍ഷത്തെ പള്ളി സേവനത്തിലും കിട്ടാതെ പോയ അംഗീകാരം.</p>
<p>തിരികെ വീട്ടിലേക്കു വരുപ്പോള്‍ ഞാന്‍ ഭാര്യയോടു പറഞ്ഞു. അവസാന മണി അടിക്കുന്നതിനു മുന്‍പു തന്നെ എന്നും പള്ളിയില്‍ ചെല്ലണമെന്ന് നിന്നോടു ഞാന്‍ പറയുന്നതു എന്തിനാണെന്ന് അറിയാമോ?.  അപ്പന്‍ എണ്‍പത്തന്ച്ചു വയസ്സായിട്ടും തന്റെ ജോലി വിടാന്‍ തയാറായില്ല. താന്‍ ജോലി സമയം തളര്‍ന്നു വീണു പോയാലും പള്ളിയിലെ മൂന്നാം മണി മുടങ്ങരുത് എന്ന് നിര്ബന്ധമായിരുന്നു അപ്പന്.  ആ ആശങ്ക കൊണ്ടാണ് മകനോട്‌ നേരത്തെ എത്തണം എന്ന് പറഞ്ഞിരുന്നത്.</p>
<p>അപ്പന്‍ ശങ്കിച്ചതുപോലെ പോലെ സംഭവിച്ചു. കുഴഞ്ഞു വീണപ്പോള്‍ ഞാന്‍ അടുത്തു തന്നെ ഉണ്ടായി. ആ അവസാന മണി മുടക്കാതെ…</p>
<p>ആ മൂന്നാം മണി…</p>
<p>…………………..</p>
<p>കെ. മലയില്‍</p>
]]></content:encoded>
			<wfw:commentRss>http://kadhajalakam.com/archives/286/feed</wfw:commentRss>
		<slash:comments>16</slash:comments>
		</item>
		<item>
		<title>അവാര്‍ഡുകള്‍ക്കിടയില്‍</title>
		<link>http://kadhajalakam.com/archives/247</link>
		<comments>http://kadhajalakam.com/archives/247#comments</comments>
		<pubDate>Sat, 18 Sep 2010 00:04:28 +0000</pubDate>
		<dc:creator>Admin</dc:creator>
				<category><![CDATA[Poetry]]></category>

		<guid isPermaLink="false">http://kadhajalakam.com/?p=247</guid>
		<description><![CDATA[പിറവി - 1989 &#8211; മുരിക്കാശ്ശേരി, ഇടുക്കി മോഹനന്‍ ധ്രുതിയില്‍ നടന്നു, കുന്നിന്‍ [...]]]></description>
			<content:encoded><![CDATA[<p style="text-align: left;">
<p style="text-align: left;">
<p style="text-align: left;">
<p style="text-align: left;">
<p style="text-align: left;"><strong>പിറവി - 1989 &#8211; മുരിക്കാശ്ശേരി, ഇടുക്കി</strong></p>
<p style="text-align: left;">
<pre><strong>
</strong></pre>
<p style="text-align: left;">
<p style="text-align: left;">
<p style="text-align: left;">മോഹനന്‍ ധ്രുതിയില്‍ നടന്നു, കുന്നിന്‍ മുകളിലെ ഇലഞ്ഞിപ്പൂവുകളുടെ വിശ്രമത്തിണ്ണനോക്കി</p>
<p style="text-align: left;">&#8216;വാടാ വേഗം&#8217; ഏഴിന്റെ വാര്‍ത്തയ്ക്കിനി നേരമില്ലധികം കാലൊന്നു നീട്ടിച്ചവിട്ടാന്‍,</p>
<p style="text-align: left;">&#8216;നടന്നൊ &#8216; ഞാന്‍ നിന്റെ പുറകെയുണ്ടെന്നവന്‍, തല്ലിക്കീറിച്ചെറുതായ തയ്യലഴിഞ്ഞ</p>
<p style="text-align: left;">ഉടുപ്പുപോക്കറ്റിന്‍ ചെറുവിടവിലൂടെ കാണാം പാതിയെരിഞ്ഞ സെന്റ് ജോര്‍ജ്‌</p>
<p style="text-align: left;">മെഴുതിരിയുടെ തലയറ്റം കാഴ്ചകള്‍ കണ്ടും കേട്ടും, കുഞ്ഞനിയ നോക്കിക്കൊണേ,</p>
<p style="text-align: left;">മെഴുതിരി വീണുപൊയാല്‍, ഓര്‍മ്മയുണ്ടൊ മിനിയാന്നത്തെ നമ്മുടെ ഓട്ടം?</p>
<p style="text-align: left;">അവന്‍ തലയാട്ടിത്തിരികെച്ചോദിച്ചു, &#8216;മറന്നൊ നീയിന്നും തീപ്പെട്ടിയെടുക്കാന്‍&#8217;, മോഹനന്‍ മുന്നോട്ടോടി</p>
<p style="text-align: left;">
<p style="text-align: left;">
<p style="text-align: left;">
<p style="text-align: left;">
<p style="text-align: left;">ഇലഞ്ഞിപ്പൂവുകളെ തട്ടിത്തഴുകിയെത്തിയ മഴക്കാറ്റിനൊപ്പം മോഹനന്‍</p>
<p style="text-align: left;">ജനാലയുടെ പാതിയടഞ്ഞ പാളിതുറന്നു, കൊതുകുവലകെട്ടിയ കട്ടില്‍പ്പാളികളുടെ</p>
<p style="text-align: left;">കിഴക്കേയോരംചേര്‍ന്ന തലയിണകളിലൊന്നില്‍ ഫാദര്‍ ജോബ്‌, ഞങ്ങളുടെ ജോബച്ചന്‍</p>
<p style="text-align: left;">&#8216;മോഹനാ ഇന്നെന്താരുന്നു നാലുമണിക്കാപ്പിക്കൊപ്പം?&#8217; , &#8216;ഇന്നലത്തെതിന്റെ ബാക്കിവന്ന</p>
<p style="text-align: left;">ഒരുമുറി ചക്കയും കാന്താരിപൊട്ടിച്ചതും&#8217; ,&#8217;അച്ചൊ, ഇന്നെന്നാ ടി. വി വച്ചില്ലെ? വാര്‍ത്തക്ക്‌ നേരമായല്ലൊ&#8217;</p>
<p style="text-align: left;">ആകെത്തുറന്ന ജന്നല്‍പ്പാളിയൊന്നിന്റെ പാതിയവന്‍ അനിയന്നുകൊടുത്തു</p>
<p style="text-align: left;">&#8216;നീയ ചാമ്പങ്ങ കളഞ്ഞീരണ്ടാമത്തെ അഴിയില്‍ പിടിച്ചൊ&#8217;, മോഹനന്‍ മൂന്നാമത്തെ ജന്നലഴിയില്‍ തൂങ്ങി</p>
<p style="text-align: left;">ഇടത്തിണ്ണയില്‍ കാലമര്‍ത്തിനില്‍ക്കെ, ടി. വി യില്‍ മുഖങ്ങള്‍ തെളിയുന്നു, അഛന്റെ നീറുന്ന ദു:ഖം,</p>
<p style="text-align: left;">പിറവിയെന്ന പേര്‌, ഷാജി എന്‍ കരുണിന്നവാര്‍ഡ്‌, വീണ്ടും പിറക്കുന്ന മക്കള്‍</p>
<p style="text-align: left;">.               .             .            .               .              .                  .              .               .              .           .</p>
<p style="text-align: left;">
<p style="text-align: left;">
<p style="text-align: left;">
<p style="text-align: left;">
<p style="text-align: left;">
<p style="text-align: left;">
<p style="text-align: left;">
<p style="text-align: left;">
<p style="text-align: left;">
<p style="text-align: left;">
<p style="text-align: left;">
<p style="text-align: left;">
<p style="text-align: left;">
<p style="text-align: left;"><strong>കുട്ടിസ്രാങ്ക്‌ - 2010 &#8211; കാംബെല്‍, കാലിഫോര്‍ണിയ</strong></p>
<p style="text-align: left;">
<p style="text-align: left;"><strong><br />
</strong></p>
<p style="text-align: left;">
<p style="text-align: left;">
<p style="text-align: left;">മോഹനന്‍ ധ്രുതിയില്‍ നടന്നു, ചായം മുക്കിയ ചില്ലുപാളികളാല്‍ പൊതിഞ്ഞു മൂടപ്പെട്ട</p>
<p style="text-align: left;">ഹാമില്‍ട്ടന്‍ കെട്ടിടത്തിന്റെ ഏഴാം നിലനോക്കി, ഇനിവെറും നാലുനിമിഷങ്ങള്‍, അവനീ</p>
<p style="text-align: left;">ഡോട്ട്‌ കോമിന്റെ സ്വീകരണഹാളിലെ &#8216;ജയ്മി&#8217; യെക്കാണുന്നു, &#8216;വന്ദനം, ഞാനിന്ന്‌&#8230;. &#8216;</p>
<p style="text-align: left;">&#8216;ഗൊ എഹെഡ്‌, മോഹന&#8217;, കോണ്‍ഫെറന്‍സ്‌ കൂട്ടിലെയ്ക്കാകാം ദിശ പറഞ്ഞവള്‍</p>
<p style="text-align: left;">പോകും വഴിക്കൊരു മരവിച്ച കുപ്പിയും, ഉറവയില്‍ തൊട്ടെ മരപ്പിച്ച കുപ്പിതന്‍ പൊള്ളല്‍</p>
<p style="text-align: left;">തിരുനെറ്റിയില്‍തട്ടി, &#8216;ഗുഡ്‌ ആഫ്റ്റര്‍നൂണ്‍, മോഹനന്‍&#8217;, വലിയ ടി. വി തന്‍ പകുതി തിങ്ങി</p>
<p style="text-align: left;">വാന്‍ കൂവറില്‍ നിന്ന്‌ വിറ്റൊമീര്‍ കരാനോവിക്‌, &#8216;സ്വയം പരിചയപ്പെടുത്തൂ, മോഹനാ,</p>
<p style="text-align: left;">ഞാനറിയട്ടെ നീ നടന്നു തീര്‍ത്ത വഴികള്‍&#8217;, സ്ക്രീനിന്റെ പാതിയില്‍ മോഹനന്‍, &#8216;ഞാന്‍ മുരിക്കാശ്ശേരി,</p>
<p style="text-align: left;">പിന്നെ ബങ്കലൂരും മുംബൈയും&#8217;, കൂടെ ഇന്നലെത്തുന്നിയ പ്ളാനും പടങ്ങളും</p>
<p style="text-align: left;">
<p style="text-align: left;">
<p style="text-align: left;">
<p style="text-align: left;">
<p style="text-align: left;">
<p style="text-align: left;">പാതിയായ്‌ നേരം, വിറ്റൊമീര്‍ ചോദിച്ചു, &#8216;എന്താണു നിന്നെ നീയാക്കുന്ന ഭാവങ്ങള്‍,</p>
<p style="text-align: left;">ഏതൊക്കെയാണു നീ നന്നാക്കേണ്ട ശീലങ്ങള്‍?&#8217;, &#8216;ഞാന്‍ മോഹനന്‍, മുരിക്കാശ്ശേരി,</p>
<p style="text-align: left;">പിന്നെ ബങ്കലൂരും മുംബൈയും, ഒന്നും മറക്കാന്‍ കഴിയാതിരിക്കുന്നു&#8217;, &#8216;ഓര്‍മ്മകളെന്നും തെളിഞ്ഞേ കിടക്കുന്നു&#8217;</p>
<p style="text-align: left;">&#8216;മാറ്റാന്‍ തുനിഞ്ഞൊ നീ ഈ ചീത്തശീലങ്ങള്‍, മറക്കാന്‍ ശ്രമിക്കണം ഇത്യാദിയൊക്കെയും&#8217;,</p>
<p style="text-align: left;">തലയാട്ടി മോഹനന്‍, &#8216; ഞാന്‍ മുരിക്കാശ്ശേരി, പിന്നെ&#8230; &#8216;, ഇറങ്ങിത്തിരികെ വരുമ്പോള്‍ ഒരു കോള്‍,</p>
<p style="text-align: left;">മകളാണ്‌, &#8216;ഡാഡി, ഫ്രണ്ട്സു പറഞ്ഞിന്നു വാങ്ങാന്‍ ബട്ടര്‍ഫ്ളൈന്റെ സില്ലി ബാന്റ്&#8217;,</p>
<p style="text-align: left;">&#8216;മമ്മിടെ കയ്യില്‍ കൊടുക്കാം ഞാന്‍ ഫോണൊന്ന്‌&#8217;,  വീടെത്തി മോഹനന്‍, ഭാര്യ ചോദിച്ചു,</p>
<p style="text-align: left;">&#8216;നന്നായൊ മോഹനാ, എങ്ങനെ തോന്നിയീ വീഡിയോ കോണ്‍ഫെറന്‍സ്‌?&#8217;,</p>
<p style="text-align: left;">&#8216;നന്നായി, പക്ഷെ എനിക്കിന്നും ഓര്‍മ്മകള്‍, മുരിക്കാശ്ശേരി&#8230;&#8217;</p>
<p style="text-align: left;">&#8216;പതിയെ ടി. വി യില്‍ മുഖങ്ങള്‍ തെളിയുന്നു, സ്നേഹിതന്‍, പ്രതികാരി,</p>
<p style="text-align: left;">രക്ഷകന്‍, കുട്ടിസ്രാങ്കെന്ന പേര്‌, ഷാജി എന്‍ കരുണിന്നവാര്‍ഡ്‌, ഓര്‍മ്മകളിലുള്ളവന്‍</p>
<p style="text-align: left;">
<p style="text-align: left;">
<p style="text-align: left;">
<p style="text-align: left;">
<p style="text-align: left;">
<p style="text-align: left;">
<p style="text-align: left;">
<p style="text-align: left;">&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;</p>
<p style="text-align: left;">ഉണ്ണി ഷാവിയാനി</p>
]]></content:encoded>
			<wfw:commentRss>http://kadhajalakam.com/archives/247/feed</wfw:commentRss>
		<slash:comments>4</slash:comments>
		</item>
		<item>
		<title>The Eleventh Shenzhen Cross</title>
		<link>http://kadhajalakam.com/archives/200</link>
		<comments>http://kadhajalakam.com/archives/200#comments</comments>
		<pubDate>Thu, 22 Jul 2010 22:47:08 +0000</pubDate>
		<dc:creator>Admin</dc:creator>
				<category><![CDATA[Flash Fiction]]></category>

		<guid isPermaLink="false">http://nishanthnair.com/mag/?p=200</guid>
		<description><![CDATA[When walking though the four feet wide ramparts of [...]]]></description>
			<content:encoded><![CDATA[<p><span style="color: #000000;">When walking though the four feet wide ramparts of the third tallest structure in the Shenzhen campus, Yang Liu thought of his predecessor Sun Danyong. He could see few lit up windows on the high rise dormitories across Sham Chun River. He needs to go further down and wait for his morning red cab to get into one among its bunk beds for a short morning nap. Instead of going down, Yang sat on the other side of the parapet facing second campus. He could only hear the conveyors mumble from the top floor and see shadows of his first shift colleagues at the tinted grey glass windows of the second campus. The shadows stood still, except their hands moving in a metrical manner. Looks like a church choir playing the same note throughout.</span></p>
<p><span style="color: #000000;"> </span></p>
<p><span style="color: #000000;">The four feet parapet was wider than his squeaky steel bunk bed painted green. When he got in to his dorm six weeks back, his supervisor advised him. ‘Yang, per the current contract, you own four hours of a day. Please consider others who share this space’. He carried a twelve inch brown shaded synthetic travel case with him that barely fits into the spot reserved only for luggage, marked against his employee id.</span></p>
<p><span style="color: #000000;"> </span></p>
<p><span style="color: #000000;">He locked his certificates from Harbin Institute of Technology and a photo album presented by his college mate Hua Zhai and a pack of fortune cookies from his mother in this maroon box. Hua’s last year’s summer visit to his home town Dali was unforgettable. She travelled with him between the metal and mineral factories of Xiaguan. She took pictures of Yang’s brother in his mining outfits, cooked fortune cookies with his mother and stayed at their downtown Xiaguan’s low profile single room chalet for couple of days. She has sent all of the snaps with a 5’x 4’ photo album over express courier a week after she left for Shanghai.</span></p>
<p><span style="color: #000000;"> </span></p>
<p><span style="color: #000000;">Yang heard his mother calling him when sitting on the nearby tea shop’s wooden bench facing Ming’s Temple. Children started walking towards his old elementary school early morning. He likes to sit there looking at Ming’s Grand Buddhist temple’s top layers, which is partly visible from this dragon tailed wooden bench.</span></p>
<p><span style="color: #000000;"> </span></p>
<p><span style="color: #000000;">‘Hey, how are you’. It was Hua’s call from Shanghai.</span></p>
<p><span style="color: #000000;">‘I am fine Yang. Heard that you are moving to Shenzhen this weekend?</span></p>
<p><span style="color: #000000;">‘You are right; I got a small job where Sun was working’</span></p>
<p><span style="color: #000000;">‘That’s awesome, but Yang, when thinking of Sun I am scared to send you there’</span></p>
<p><span style="color: #000000;">‘Nothing to worry Hua, I will be a good boy there. I am just thinking of Maami and Lu. Lu was working his whole life in the copper mines of Xiaguan. You know my father struggled to death here. I am not leaving by brother for that destiny’.</span></p>
<p><span style="color: #000000;">‘Best wishes Yang’. He heard her receiver dropped on to the cradle. Yang went to his mother. She was looking at his father’s portrait. His face is getting broader than before as the oil mixes started spreading outwards from his peach colored chins. She then looked at Yang and asked him to come near her. He bent down and stay close to her. She held him closer. He feels like the little Yang came back from school on the day winning his silver medal for the best third grader. His father was looking at him. He was in his mining suit and Lu was looking at Yang admiringly. Lu always likes to follow his father. That night, they all lay down after the rice noodle and potato supper, heard mosquitoes across Xiaguan. Yang’s father was sleeping like an eleventh day hunger striker, was powerless to dash them away, and got numerous anopheles bites prior to that daybreak. Only Cangshan mountain top was saved since no mosquitoes were able to reach there during that tropical fatality. His father’s pale red shaded mining outfit was too large for Lu when he wore that after a week. Slowly mosquitoes started fleeing Xiaguan to further down.</span></p>
<p><span style="color: #000000;"> </span></p>
<p><span style="color: #000000;">Yang got off from the parapet very carefully and started walking through the terrace. It was lengthy enough to walk few minutes to reach the other end. An array of solar panels on the roof top reflected moonlight in a slanting position into his hairless face and wide forehead fleetingly. He looked at his wrist watch and realized that he is almost loosing an hour from his dorm contract of this morning. He took hold of his left hand and gazed at its lean fingers. Nails of his left index finger and thumb half worn-out. There might have thousands of smart phone printed circuit boards (PCBs) been moved in front of him during these six week&#8217;s time. He was placing SKY77542 Tx–Rx iPAC™ FEM on apiece PCBs day and night. Yang kept the Power Amplifier Modules (PAMs) with his right hand in the beginning, but alas, he left scores of PCBs without placing the PAMs on time. Conveyors did not wait for Yang’s beginner greenness, got fined and stayed extra hours to send the committed money order homewards. He thought of using both the hands to place and press PAMs into the approaching phone boards. Sharp PAM edges worn his scarcely using left hand fingernails virtually by half within this moment in time and he as well became a member of the church choir unknowingly.</span></p>
<p><span style="color: #000000;"> </span></p>
<p><span style="color: #000000;">Morning moon is hardly visible between hotel crown plaza’s roof garden and the thick rain clouds clustered over Shenzhen. Our city need a rain. Let the electronic filth and smolder settle down in a cooling summer downpour in my city. Let its Hi &#8211; Fi trashes may washed off from the scarlet tiled straight streets of Shenzhen. He saw the first crack of dawn in the eastern sphere when wishing these superior fortunes to the city of Sun Danyong and Sham Chun River. He thought of his father’s mining suit and the fortune cookie note on a red paper piece he carry with him all the time, ‘your first light wishes will be fertile a day’ . Dark frosty clouds more or less touched the tip of crown plaza, but stayed motionless resembling militia on a battlefield foresees major’s commands. Yang looked at the dark sky from East to West and saw millions of PCBs and Power Amplifier Modules across. He started looking desperately for his missing prototype in the galaxy of PCBs. He could not find his missing prototype in the nearby Solar System, the Milky Way home ground, the Whirlpool of outer orbits and even in the Andromeda Galaxies in the constellation. He could hear his supervisor’s slender voice from the fourth floor hallway now. He is back for his first shift. Yang missed his four hour break of the day. But he is still probing for his missing prototype. He found it, hăo wa…….After everything else he found his missing Smartphone trial product in the Sombrero Galaxy, the unbarred spinal one. He saw his father with pockmark of anopheles bites on his whole body with millions of malaria sufferers, with Lincoln, Lenin and Gandhi. He saw rain clouds all around, all across Shenzhen, covering the second campus, over hotel crown plaza. He walked backwards to the very end of the parapet, then he started running backwards, to the very end, to nowhere, then he started flying backwards, towards the Sombrero Galaxies.</span></p>
<p><span style="color: #000000;"> </span></p>
<p><span style="color: #000000;">Afar, across the mighty serene Pacific in San Francisco, at Moscone West Convention Center, a jubilant Steve Jobs proclaimed, ‘In 2010, we are going to take the biggest leap since the original iphone’. The crowd applauded cheerfully. Steve continued amongst the loud applauds, ‘today…..today…..today…&#8230; we are introducing the iphone4’. On the blue and black shaded huge display screen upon the stage, there exhibited the magic word, ‘iphone4’. The suited and tied spectators continuously celebrated.</span></p>
<p><span style="color: #000000;"> </span></p>
<p><span style="color: #333300;"><br />
<span style="color: #000000;"> </span></span></p>
<p><span style="color: #000000;">&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;..</span></p>
<p><span style="color: #000000;">Sajan Ayathamattom </span></p>
<p><span style="color: #000000;"> </span></p>
<p><span style="color: #000000;"> </span></p>
<p><span style="color: #000000;"> </span></p>
<p><span style="color: #000000;"> </span></p>
]]></content:encoded>
			<wfw:commentRss>http://kadhajalakam.com/archives/200/feed</wfw:commentRss>
		<slash:comments>2</slash:comments>
		</item>
		<item>
		<title>ഒരു മൂന്നാര്‍ പ്രണയം</title>
		<link>http://kadhajalakam.com/archives/71</link>
		<comments>http://kadhajalakam.com/archives/71#comments</comments>
		<pubDate>Thu, 15 Jul 2010 17:35:16 +0000</pubDate>
		<dc:creator>Admin</dc:creator>
				<category><![CDATA[Poetry]]></category>

		<guid isPermaLink="false">http://nishanthnair.com/mag/?p=71</guid>
		<description><![CDATA[ചിതറിയുണങ്ങിയടര്‍ന്ന വാകയിലകളുടെമീതെ ഒന്നായിക്കിടന്നൊരാ ശിശിര സായാഹ്നത്തിലവള്‍ മന്ത്രിച്ചു, &#8216;ഇവിടെ നമ്മള്‍ തനിച്ചാണോ? [...]]]></description>
			<content:encoded><![CDATA[<p style="text-align: center;"><a href="http://nishanthnair.com/mag/wp-content/uploads/2010/07/moonnar.jpg"></a><span style="color: #000000;">ചിതറിയുണങ്ങിയടര്‍ന്ന വാകയിലകളുടെമീതെ ഒന്നായിക്കിടന്നൊരാ ശിശിര സായാഹ്നത്തിലവള്‍ മന്ത്രിച്ചു,</span></p>
<p style="text-align: center;"><span style="color: #000000;">&#8216;ഇവിടെ നമ്മള്‍ തനിച്ചാണോ? ഇരുള്‍വീണ ചക്രവാളത്തിന്റെയീ ആളൊഴിഞ്ഞ നടുമുറ്റത്തെ ഇളം ചുകപ്പ്‌ നമുക്കായി മാത്രം തെളിഞ്ഞതാണൊ?&#8217;.</span></p>
<p style="text-align: center;"><span style="color: #000000;">പ്രണയവലയുടെ പശയാര്‍ന്ന അദ്രുശ്യനൂലിഴകളാല്‍ തുന്നിച്ചേര്‍ത്ത പക്ഷിയിണകള്‍ ഒരേ ദിശകളിലേയ്ക്കു പറന്നു കൊണ്ടിരിക്കെ അയാളുടെ കര്‍ണ്ണ കവചങ്ങളില്‍ അവള്‍ തൊടാതെ ചുംബിച്ചു.</span></p>
<p style="text-align: center;"><span style="color: #000000;"> </span></p>
<p style="text-align: center;"><span style="color: #000000;">&#8216;പ്രിയനെ, ഇത്രയും കാലം എന്നില്‍നിന്നെന്തെ മറഞ്ഞിരുന്നു? ഏതു ഭൂകണ്ഡങ്ങളുടെ അതിര്‍ രേഖകകളാണ്‌ ഇതുവരെ നമ്മെ അടുക്കാനനുവദിക്കാതിരുന്നത്‌?</span></p>
<p style="text-align: center;"><span style="color: #000000;">പ്രണയദ്ദ്വേഷിയായ ആ സ്വേഛാധിപതി ആര്‌?&#8217;.</span></p>
<p style="text-align: center;"><span style="color: #000000;">ഡിസംബറിന്റെ ബാക്കിവന്ന കുളിരിന്നിടയിലൂടെ ചെരുവിലെക്കൊട്ടേജിന്റെ പടിയുയര്‍ന്ന കോലായിലേയ്ക്കവളവന്റെ കൈപിടിച്ചു കയറി, ആശ്രമചൈതന്യത്തില്‍ പര്‍ണ്ണശാലകണക്കെ കെട്ടിയുയര്‍ത്തിയ രമ്യഹര്‍മ്മ്യങ്ങള്‍, തച്ചുടയ്ക്കപ്പെട്ടതിന്റെ ബലിക്കല്ലുനോക്കിച്ചിരിക്കുന്നു,</span></p>
<p style="text-align: center;"><span style="color: #000000;">അങ്ങേക്കരയ്ക്കലൊരു മഞ്ഞച്ച ഭീമന്‍, മണ്ണുമാന്തിയന്ത്രം, പണികഴിഞ്ഞെത്തി, കയ്യുകളൊതുക്കി ഉറങ്ങാന്‍ കിടക്കുന്നു.</span></p>
<p style="text-align: center;"><span style="color: #000000;"> </span></p>
<p style="text-align: center;"><span style="color: #000000;">&#8216;പ്രിയെ, നീയെത്ര മധുരിക്കുന്നവള്‍, നീ അരുകിലുള്ളപ്പോള്‍ ഞാനൊരു പഞ്ഞിക്കെട്ടുകണക്കെ പാറിനടക്കുന്നു. </span></p>
<p style="text-align: center;"><span style="color: #000000;">നിന്റെ തേനൂറും മൊഴികള്‍ എന്റെ ഹ്രുദയഭിത്തികളില്‍ ഒരു സാന്ത്വനഗാനമാണ്‌, നിന്റെ മിഴികള്‍ പറയുന്ന കേള്‍ക്കാപാഠങ്ങള്‍ എന്നെ ഒരു അറിവില്ലാപൈതലാക്കുന്നു&#8217;.</span></p>
<p style="text-align: center;"><span style="color: #000000;">&#8216;അടുത്തു വരൂ, സ്വപ്നത്തിലെ രാജകുമാരി&#8217;. മെഴുതിരിവെട്ടത്തില്‍ അവളുടെ ചുവന്ന കവിളോരത്തെയ്ക്ക്‌ ചുരുണ്ടിറങ്ങിയ മുടിയിഴക്കൂട്ടങ്ങളിലേയ്ക്ക്‌ അവന്‍ നോക്കിക്കൊണ്ടേയിരുന്നു. അവള്‍ ഒരു പുതുമണവാട്ടികണക്കെ തലതാഴ്ത്തി അവന്റെ നോട്ടത്തിനിടം കൊടുത്തു.</span></p>
<p style="text-align: center;"><span style="color: #000000;"> </span></p>
<p style="text-align: center;"><span style="color: #000000;">ചെറുതായ മഞ്ഞിന്റെ തുള്ളികള്‍ പുറത്തെ ജാലകത്തിന്റെ ചില്ലുപാളികളില്‍ തട്ടിത്താഴേയ്ക്കു പതിക്കുന്ന നേര്‍ത്ത സ്വരം കേള്‍ക്കാം.</span></p>
<p style="text-align: center;"><span style="color: #000000;">&#8216;പ്രിയനെ, ഇവിടെ നീയും ഞാനും മാത്രം, പ്രണയത്തിന്റെ ഈ നനുത്ത താഴ്‌വരയില്‍, ഈ പുഴയോരത്ത്‌, ഈ മരക്കൊമ്പില്‍&#8217;. അവള്‍ അവന്റെ കയ്യുകളിലേയ്ക്കു ചാഞ്ഞു.</span></p>
<p style="text-align: center;"><span style="color: #000000;"> </span></p>
<p style="text-align: center;"><span style="color: #000000;">പശ്ചാത്തലത്തില്‍ ലുദ്വിഗ്‌ വാന്‍ ബിധോവന്റെ അഞ്ചാം സിംഫണിയുടെ നാലാം ചലനം പതിയെ ആരോഹണം ചെയ്ത്‌ തുടങ്ങി.</span></p>
<p style="text-align: center;"><span style="color: #000000;">ബ്ലാക്ബെറി ഫോണിന്റെ സ്വീകരണബട്ടണിലേയ്ക്ക്‌ യാന്ത്രികമായി അവന്റെ കൈയമര്‍ന്നു. </span></p>
<p style="text-align: center;"><span style="color: #000000;">&#8216;മനോഹരേട്ടാ, വീടെത്താറായില്ലെ?, പിള്ളെരിനിയും കിടന്നിട്ടില്ല, എന്തെ വൈകാന്‍, പ്രോഡക്റ്റ് ലോഞ്ചാണോ?&#8217;.</span></p>
<p style="text-align: center;"><span style="color: #000000;">&#8216;ഓ, ലക്ഷ്മിക്കുട്ടി, ഞാന്‍ വിളിക്കാന്‍ മറന്നു, ഒരു നാലു മണിക്കൂറ്‍ &#8216;.</span></p>
<p style="text-align: center;"><span style="color: #000000;">&#8216;ഇന്‍ഫൊ പാര്‍ക്കീന്ന്‌ വൈക്കത്തെത്താന്‍ നാലുമണിക്കൂറൊ?&#8217;.</span></p>
<p style="text-align: center;"><span style="color: #000000;">&#8216;അല്ല പൊന്നെ, പ്രോഡക്റ്റ് ലോഞ്ചാണ്, മൂന്നാറീന്ന്‌ വൈക്കത്തെത്താനുള്ള നേരമെടുക്കും&#8217; .</span></p>
<p style="text-align: center;"><span style="color: #000000;"> </span></p>
<p style="text-align: center;"><span style="color: #000000;">അങ്ങേക്കരയ്ക്കലൊരു മഞ്ഞച്ച ഭീമന്‍, മണ്ണുമാന്തിയന്ത്രം, പണികഴിഞ്ഞെത്തി, കയ്യുകളൊതുക്കി ഉറങ്ങിക്കിടക്കുന്നു.</span></p>
<p style="text-align: center;">
<p style="text-align: center;"><span style="color: #333300;"><br />
<span style="color: #000000;"> </span></span></p>
<p style="text-align: left;"><span style="color: #000000;"> &#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;</span></p>
<p style="text-align: center;">
<p style="text-align: left;"><span style="color: #000000;">ഉണ്ണി ഷാവിയാനി</span></p>
]]></content:encoded>
			<wfw:commentRss>http://kadhajalakam.com/archives/71/feed</wfw:commentRss>
		<slash:comments>7</slash:comments>
		</item>
		<item>
		<title>നൈര്‍മല്യ.ജെ@ജിമെയില്‍.കോം</title>
		<link>http://kadhajalakam.com/archives/115</link>
		<comments>http://kadhajalakam.com/archives/115#comments</comments>
		<pubDate>Sat, 17 Apr 2010 05:17:37 +0000</pubDate>
		<dc:creator>Admin</dc:creator>
				<category><![CDATA[Short Stories]]></category>

		<guid isPermaLink="false">http://nishanthnair.com/mag/?p=115</guid>
		<description><![CDATA[സഹാ (ഇപ്പൊഴെങ്ങനെ അഭിസംബോധന ചെയ്യണം എന്ന് അറിയില്ലാത്തത് കൊണ്ടാണ് സഹാ എന്നു [...]]]></description>
			<content:encoded><![CDATA[<p><span style="color: #000099;"><span style="color: #333300;"><br />
</span></span></p>
<p><span style="color: #333300;">സഹാ (ഇപ്പൊഴെങ്ങനെ അഭിസംബോധന ചെയ്യണം എന്ന് അറിയില്ലാത്തത് കൊണ്ടാണ് സഹാ എന്നു മാത്രമാക്കിയത്. സ്നേഹമുള്ള സഹാ എന്നായിരുന്നു അന്നൊക്കെ ഞാന്‍ കത്തുകളില്‍ വിളിച്ചിരുന്നത്, സഹദേവന് അതായിരുന്നു ഏറെയിഷ്ടം)</span></p>
<p><span style="color: #000099;"><span style="color: #333300;">ഒാര്‍മ്മകളില്‍ എത്താറുണ്ടൊ പഴയകാലത്തിന്റെ നന്മകളൊക്കെ? പലതിനും സമയം കിട്ടാറില്ല എന്നെനിക്കറിയാം. പിന്നെ പുതിയതിനു വേണ്ടി കഴിഞ്ഞതിനെയൊക്കെ തൂത്തുവെടിപ്പാക്കാന്‍ ഒത്തിരിയൊന്നും മിനക്കെടേണ്ടതുമില്ല. മുറിവുപാടുകള്‍ ഉണങ്ങിപ്പൊഴിയുന്നതുപോലെ, മുടിയിഴകളില്‍ വെളുപ്പുനിറം പടരുന്നതുപോലെ, ഒക്കെ അറിയാതെതന്നെ സംഭവിച്ചുകൊണ്ടേയിരിക്കുന്നു. നീണ്ട പതിനഞ്ചുവര്‍ഷങ്ങള്‍, ജീവിതത്തിലെ വളരെ വലുതും മറക്കാന്‍ കഴിയാത്തതുമായ കുറെയേറെ സംഭവങ്ങള്‍ക്ക് ഇക്കാലയളവിടയാക്കി. എനിക്കിപ്പൊള്‍ കുട്ടികള്‍ മൂന്നുപേരുണ്ട്. നടാഷ ആറാം ക്ലാസ്സില്‍. അവള്‍ക്കിപ്പൊ നിറയെ ഹോം വര്‍ക്കുകള്‍ ചെയ്യാനുണ്ടാവും, എല്ലാ ദിവസവും. അമേരിക്കയിലെ സ്കൂളുകളിലെ അധ്യായന നിലവാരത്തെക്കുറിച്ച് ജോണിനെന്നും പരാതിയാണ്. നാട്ടിലെ ഡി.പി.ഇ.പി യുടെ ഏതാണ്ടൊരു നേര്‍ഛേദമാണ് ഇവിടത്തെ സര്‍ക്കാരു പള്ളിക്കുടങ്ങളെന്ന് എനിക്കും പലപ്പോഴും തോന്നിയിട്ടുണ്ട്. നീതക്കും നയനക്കും രണ്ടു വയസ്സിന്റെ അകലമുണ്ട്. നീത കിന്‍ഡര്‍ ഗാര്‍ട്ടനില്‍ പോയിത്തുടങ്ങിയതെയുള്ളൂ.</span></span></p>
<p><span style="color: #000099;"><span style="color: #333300;"> </span></span></p>
<p><span style="color: #333300;"> </span><span style="color: #333300;">ഇക്കഴിഞ്ഞ വലിയ അവധിക്ക് ഞാനും കുട്ടികളും മാത്രം ഈരാറ്റുപേട്ടക്ക് പോയിരുന്നു. ജോണിന് നാടെന്ന് പറഞ്ഞു കേള്‍ക്കുന്നതുപോലും ഇഷ്ടപ്പെടില്ല. പിന്നെയാണോ പോകുന്നതിനെക്കുറിച്ചു പറയുന്നത്. അവസാനമായി ജോണ്‍ നാട്ടില്‍ വന്നത് 13 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്, നടാഷമോളുടെ മാമ്മോദീസായ്ക്ക്. എനിക്ക് ശരിക്കും ഒാര്‍മ്മയുണ്ടത്. അന്നു ജോണ്‍ മാത്രമെ അമേരിക്കയില്‍ താമസമാക്കിയിട്ടുള്ളൂ. പിന്നെ അധികകാലം കഴിയുന്നതിനുമുന്‍പേ, ഞാനും മോളും കൂടി ഇങ്ങോട്ടുപോന്നു. വേലത്തുശ്ശേരിയിലെ ഇരുണ്ട മലനിരകളുടെ സ്വകാര്യതകളില്‍ നിന്നും, അമേരിക്കയുടെ കിഴക്കെ തീരദ്വീപായ ലോങ്ങ് ഐലന്റിന്റെ തിരക്കുകളിലേയ്ക്ക്.</span></p>
<p><span style="color: #333300;"> </span></p>
<p><span style="color: #333300;">തനിച്ചായിപ്പോകുന്നതുപോലെ തോന്നുന്നു മിക്കപ്പൊഴും. കുട്ടികളുടെ കുസ്രുതികൂടലുകള്‍ക്ക് ഇടയില്‍പ്പെടുന്നതൊഴിച്ചാല്‍ പിന്നെയൊക്കെ യന്ത്രങ്ങളുടെ ജീവിതമാണ്, കാലത്ത് അഞ്ചുമണിക്ക് ഉറക്കമുണരുന്നതുമുതല്‍. നീതക്കുട്ടികൂടി സ്കൂളില്‍ പോയിത്തുടങ്ങിയതോടെ മണിക്കൂറുകള്‍ക്ക് നീളം കൂടിയതുപോലെ തോന്നുന്നു. ജോണ്‍ വീട്ടില്‍ വന്നിട്ട് ഇന്നു 15 ദിവസങ്ങളായി. ലാസ് വേഗാസില്‍ ഏതോ ബിസ്സിനസ്സ് മീറ്റാണത്രെ. അദ്ദേഹം വീട്ടില്‍ നിന്നു പോയാലിങ്ങനെ തന്നെയാ, എല്ലാത്തവണയും. അങ്ങനെ ഇരുന്നപ്പോഴാണ് വളരെക്കാലം കൂടി പ്രവീണിനെ ഞാന്‍ ഫിലാഡല്‍ഫിയയില്‍ വച്ചു കാണുന്നത്. ഒരു മലയാളി അസോസിയേഷന്റെ പരിപാടിക്കിടയില്‍ വച്ച്. ജോണിന്റെ കമ്പനിയുടെ ഒരു വെണ്ടറാണ് പ്രദീപിന്റെ തൊഴില്‍ദാതാക്കള്‍. പ്രദീപിനെ സഹായ്ക്കു, ക്ഷമിക്കണം, സഹദേവന് ഒാര്‍മ്മയില്ലെ? നമ്മള്‍ രണ്ടാം വര്‍ഷ ബിരുദക്ക്ലാസ്സിലായിരിക്കുമ്പോള്‍ എസ്സ് എഫ് ഐ യുടെ തോറ്റ കൌണ്‍സിലര്‍, കക്ഷിയിപ്പൊ കൊണ്‍ഗ്രസ്സായി, ഓവര്‍സീസ് നാഷണല്‍ കൊണ്‍ഗ്രസ്സിന്റെ മിഡ് അറ്റ്ലാന്റിക് പ്രസിഡന്റാണ്. അവസ്താന്തരങ്ങള്‍, അല്ലാതെന്തു പറയാനാ. എം എല്‍ എ ആകണമെന്നാഗ്രഹിച്ച സഹദേവന്റെ സുഹ്രുത്ത് ഷെറിമോനിപ്പോള്‍ നോര്‍ത്തേണ്‍ അയര്‍ലന്റിലെ ഏതോ ഒരു ഗ്രാമത്തിലെ റയില്‍ വേ സ്റ്റേഷനിലാണത്രെ ജോലി. നമ്മളൊക്കെ നേടണമെന്ന് ആഗ്രഹിക്കുന്നതൊന്ന് ലഭിക്കുന്നത് മറ്റൊന്ന്.</span></p>
<p><span style="color: #333300;"> </span></p>
<p><span style="color: #333300;">എങ്ങനെ പോകുന്നു സഹദേവന്റെ വിശേഷങ്ങള്‍? പ്രദീപ് പറഞ്ഞറിഞ്ഞു, സഹായ്ക്ക് രണ്ട് കുട്ടികളാണെന്ന്. ഭാര്യയുടെ പേര് സുമിത്ര എന്നാണല്ലെ. സുമിത്ര സഹദേവന്‍, ഞാന്‍ കേട്ടിട്ടുണ്ട് സുമിത്രയെക്കുറിച്ച്. അവരുടെ രചനകള്‍ ഞാന്‍ ആനുകാലികങ്ങളില്‍ വായിക്കാറുണ്ട്. പെണ്ണെഴുത്തുകളില്‍ സുമിത്രയുടെ ചിന്തകള്‍ എന്തോ വേറിട്ടവഴിയിലൂടെ നടക്കുന്നതുപോലെ എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്. എവിടെയോ നഷ്ടപ്പെട്ടതിനെ തിരയുന്നതുപോലെ. അവരുടെ രചനകളിലെ, നഷ്ടപ്പെട്ട ഗ്രാമ്യചിന്തകള്‍ക്ക് നിങ്ങളുടെ ദില്ലി ജീവിതം ഒരു ഹേതുവായി എന്നും ഞാന്‍ കരുതുന്നു. സഹദേവന്‍ എനിക്കെഴുതിയ ഒന്നുരണ്ടു കത്തുകള്‍ ഈയിടെ ജോണ്‍ കാണുവാനിടയായി. ലോങ്ങ് ഐലന്റ് സര്‍വ്വകലാശാലയില്‍ നിന്നും എനിക്കുകിട്ടിയ സാമൂഹികശാസ്ത്ര ബിരുദ സര്‍ട്ടിഫിക്കറ്റിനായി പരതിയതിനിടയിലാണ് പഴകി മടങ്ങിയ ആ നീളന്‍ കടലാസ്സ് കക്ഷണങ്ങള്‍ ജോണിനുകിട്ടിയത്. വിശദമായി രണ്ടുകത്തുകളും വായിച്ചതിനു ശേഷം എന്നോടു ചോദിച്ചു, ആരാണീ സഹാ എന്ന്, ഞാന്‍ പറഞ്ഞു &#8220;എനിക്കു വഴിയില്‍ നഷ്ടപ്പെട്ടു പോയ ഒരു വിങ്ങലാണയാള്‍&#8221; എന്ന്. ഒന്നും പറയാതെ ജോണ്‍ ആഫീസിലെയ്ക്ക് പോയി. വൈകുന്നേരവും ഒക്കെ തലേന്നത്തേതുപൊലെ തന്നെ. ഒക്കെയും ജോണിന് നിര്‍വികാരതകളാണ് സമ്മാനിക്കുന്നത്. പ്രൊഡക്റ്റ് ലോഞ്ചുകളും ബിസ്സിനസ് മീറ്റുകളുമൊഴികെ മറ്റെന്തും.</span></p>
<p><span style="color: #333300;"> </span></p>
<p><span style="color: #333300;">അന്നു നീതക്കുട്ടിയെ സ്കൂളിലാക്കി തിരികെ വണ്ടിയോടിച്ചു വരുന്ന വഴിയില്‍ എനിക്കൊരു ചെറിയ അപകടമുണ്ടായി. വീട്ടു മുറ്റത്തേയ്ക്കു കയറുന്ന വീതികുറഞ്ഞ വഴിയിലേയ്ക്ക് തിരിഞ്ഞ നേരത്ത് എതിരെവന്ന പിക് അപ് വാനിനെ കാണുവാന്‍ ഒരുനിമിഷം താമസിച്ചുപോയി. വേഗം കുറവായിരുന്നതിനാല്‍ ചുണ്ട് സ്റ്റിയറിംഗ് വീലിലിടിച്ച് ചെറുതായൊന്നു പൊട്ടിയതല്ലാതെ അധികമൊന്നും പറ്റിയില്ല. എങ്കിലും ബാല്‍ക്കണിയിലെ ജനാലവിരി നീക്കി സ്വീകരണമുറിയിലെ തുകല്‍ സോഫയില്‍ പുറത്തെ തടാകക്കരയിലേയ്ക്ക് കണ്ണയച്ചു വെറുതെ കിടന്നു. കൂടൊരുക്കാം, കൂട്ടില്‍ നിന്നെയും കൂട്ടാം എന്ന് പരസ്പരം നുണ പറഞ്ഞ് വാത്തയിണകള്‍ കല്‍ക്കെട്ടുകളിളകിയ തടാക മതിലിന്റെ പടവുകളിറങ്ങുന്നു. കോലാഹലമേട് കുന്നുകളില്‍ നിന്നും പശ്ചിമ മലനിരകളുടെ താഴ്വാരങ്ങളിലേയ്ക്ക് പറന്നിറങ്ങുന്ന പാരാഗ്ലൈഡറെപ്പോലെ മനസ്സ് തെന്നിയും പാളിയും നീങ്ങിക്കൊണ്ടിരുന്നു. പതിയെ എണീറ്റ് സര്‍ട്ടിഫിക്കറ്റുകളുടെ കൂനകള്‍ക്കുള്ളില്‍ നിന്നും സഹാ എഴുതിയ കത്തുകളെടുത്തു, വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ആ അക്ഷരങ്ങളിലൂടെ കണ്ണോടിച്ചു, അതിലൊന്നിലുണ്ടായിരുന്ന ഗദ്യശകലങ്ങളില്‍ കണ്ണുടക്കി.</span></p>
<p><span style="color: #333300;"> </span></p>
<p><span style="color: #333300;">&#8220;നമ്മളൊക്കെ ഒന്നാണ്, ഒരേ വിചാരങ്ങളും സ്വപ്നങ്ങളും ഉള്ളവര്‍, എന്നാല്‍ ലക്ഷ്യങ്ങളിലെയ്ക്കുള്ള തിടുക്കപ്രയാണങ്ങളില്‍ നാം പലതിനെയും അറിയാതെ വഴിയില്‍ ഉപേക്ഷിക്കൂന്നു. ഒക്കെ കൈവെള്ളയില്‍ നേടിയെന്നോര്‍ത്ത്, വിരലുകള്‍ നിവര്‍ത്തി നോക്കുമ്പോള്‍, നേടിയതൊന്നുമില്ല, കുറെ ചളുങ്ങിയുടഞ്ഞ സ്മ്രുതിരേഖകള്‍മാത്രം.</span></p>
<p><span style="color: #333300;">&#8220;</span></p>
<p><span style="color: #333300;">പരസ്പരം കത്തുകളയച്ചിരുന്നെങ്കിലും ഒരിക്കലൂം നമ്മള്‍ പ്രണയം എന്ന വാക്ക് ഉപയോഗിച്ചിരുന്നില്ല, വാക്കുകള്‍ക്കുമപ്പുറത്തെങ്ങൊ എത്തിപ്പെട്ട മനസ്സുകളുടെ കൂടിച്ചേരല്‍. &#8220;ശരിക്കും സഹദേവന്‍ എന്നെ പ്രണയിച്ചിരുന്നോ?&#8221;. തിരിച്ചെന്നോടീ ചോദ്യം സഹദേവന്‍ ചോദിച്ചാല്‍ എനിക്കു മറുപടി പറയാനൊന്നുമില്ല. ഇപ്പൊഴുമെനിക്ക് ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണത്. ബിരുദാവസാനത്തിലെ ആ അവധിക്കാലത്ത് ജോണിന്റെ വിവാഹാലോചന വന്നപ്പൊഴും എനിക്ക് ഈ ചോദ്യത്തിനൊരു വ്യക്തമായ ഉത്തരം കണ്ടുപിടിക്കാന്‍ കഴിഞ്ഞിരുന്നില്ല.</span></p>
<p><span style="color: #333300;"> </span></p>
<p><span style="color: #333300;">ഇപ്പോള്‍ ഇടയ്ക്കൊക്കെ പ്രവീണ്‍ വരാറുണ്ട്. വിഹിതവും അവിഹിതവും വേര്‍തിരിക്കുന്നതു നമ്മളാണല്ലൊ. തെറ്റുകളിലൂടെ കടന്നുപോകുമ്പൊള്‍ പല ചോദ്യങ്ങളും എന്റെ മനസ്സിലൂടെ കയറി ഇറങ്ങാറുണ്ട്. <span style="color: #333300;">പക്ഷെ ഏറെക്കുറെ ഒന്നിനുംതന്നെ മതിയായ ഉത്തരങ്ങള്‍ കണ്ടുപിടിക്കാന്‍ എനിക്കാവുന്നില്ല. </span>ഇന്നലെ പ്രവീണ്‍ വന്നപ്പോള്‍ വെറുതെ തോന്നിയ ഒരു ജിജ്ഞാസയില്‍ അയാളുടെ കയ്യില്‍ നിന്നും വിലാസം ചോദിച്ച് കുറിച്ചതാണിതൊക്കെ, വെറുതെ&#8230;</span></p>
<p><span style="color: #333300;"> </span></p>
<p><span style="color: #333300;">എനിക്കൊരു ഇ-മെയില്‍ വിലാസം ഉണ്ട്, സമയം കിട്ടുമ്പൊള്‍ <a href="mailto:നൈര്‍മല്യ.ജെ@ജിമെയില്‍.കോമില്‍">നൈര്‍മല്യ.ജെ@ജിമെയില്‍.കോമില്‍</a> മറുപടി അയയ്ക്കുക.</span></p>
<p><span style="color: #333300;"> </span></p>
<p><span style="color: #333300;">നിര്‍ത്തട്ടെ,</span></p>
<p><span style="color: #333300;">സ്നേഹപൂര്‍വ്വം,<br />
നൈര്‍മല്യ</span></p>
<p><span style="color: #333300;">ദില്ലിയുടെ പകല്‍ച്ചൂട് ആറിത്തുടങ്ങിയതെയുള്ളൂ.</span></p>
<p><span style="color: #333300;">സുമിത്ര കത്തു വായിച്ച് തിരികെ തപാല്‍ക്കവറില്‍ ഇടുന്നതിന്റെ കൂടെ ചോദിച്ചു, &#8220;സഹാ, ആരാ ഈ പുതിയ കക്ഷി?&#8221;</span></p>
<p><span style="color: #333300;">&#8220;എനിക്കു വഴിയില്‍ നഷ്ടപ്പെട്ടു പോയ ഒരു വിങ്ങലാണവള്‍&#8221;, മൂന്നായി വഴങ്ങി നിവരുന്ന തവിട്ടുനിറത്തിലുള്ള തുകല്‍ സോഫയില്‍ തലചായ്ച്ചുകിടന്നുകൊണ്ട് സഹദേവന്‍ മറുപടി പറഞ്ഞു. മെട്രൊ റെയിലിന്റെ രാത്രിവണ്ടിയിലൊന്ന് പാളം കുലുക്കി അകലേയ്ക്കോടുന്നതിന്റെ കാതടപ്പിക്കുന്ന സ്വരം വളരെപ്പെട്ടന്ന് അവരെ കടന്നുപോയി&#8230;.</span></p>
<p>………………………</p>
<p>സാജന്‍ ആയത്തമറ്റം</p>
]]></content:encoded>
			<wfw:commentRss>http://kadhajalakam.com/archives/115/feed</wfw:commentRss>
		<slash:comments>22</slash:comments>
		</item>
		<item>
		<title>പറഞ്ഞു മറന്ന കഥ</title>
		<link>http://kadhajalakam.com/archives/5</link>
		<comments>http://kadhajalakam.com/archives/5#comments</comments>
		<pubDate>Sat, 09 Jan 2010 02:57:10 +0000</pubDate>
		<dc:creator>Admin</dc:creator>
				<category><![CDATA[Short Stories]]></category>

		<guid isPermaLink="false">http://nishanthnair.com/mag/?p=5</guid>
		<description><![CDATA[സ്നേഹനൊമ്പരങ്ങളുടെ ചില്ലുകൂട്ടില്‍ നിന്നും പുറത്തേയ്ക്കുള്ള വാതായനങ്ങള്‍ പരതുന്നവരുടെ കൂടെക്കഴിയാനായിരുന്നു അയാളെന്നും ആഗ്രഹിച്ചിരുന്നത്. [...]]]></description>
			<content:encoded><![CDATA[<p>സ്നേഹനൊമ്പരങ്ങളുടെ ചില്ലുകൂട്ടില്‍ നിന്നും പുറത്തേയ്ക്കുള്ള വാതായനങ്ങള്‍ പരതുന്നവരുടെ കൂടെക്കഴിയാനായിരുന്നു അയാളെന്നും ആഗ്രഹിച്ചിരുന്നത്. പ്രവാസത്തിന്റെ ചില്ലറ നീറ്റലുകള്‍ക്കുമപ്പുറത്ത് വേര്‍പാടിന്റെ നൊമ്പരങ്ങള്‍ ഉപ്പുതൂണുകളെ ഓര്‍മ്മിപ്പിക്കവണ്ണം ചിന്തകളില്‍ എന്നും കൂട്ടിനുണ്ടായിരുന്നു. സ്വപ്നങ്ങളുടെ കൂടെ ബാല്യത്തിന്റെ പാതയോരം ചേര്‍ന്നുനടക്കുമ്പോള്‍ ആയതിനു കാരണഭൂതനായവനില്‍ സ്വയം അലിഞ്ഞില്ലാതാവുന്ന ഒരവസ്ഥ, എല്ലാം പൊടിഞ്ഞൊന്നാകുന്നതുപൊലെ. ബാല്യത്തിലെ ആകാശങ്ങള്‍ക്കു വലിപ്പം കുറവായിരുന്നു, ഏറിയാല്‍ ഒരു ചെമ്മണ്‍ പാതയുടെ നീളവും വീതിയും അല്ലെങ്കില്‍ മരമൊഴിഞ്ഞ ഒരു റബ്ബര്‍ക്കാടിന്റെ ചതുരവിന്യാസത്തില്‍.</p>
<p>ശാന്ത സമുദ്രത്തിന്റെ തിരയിളക്കങ്ങളെ കരയില്‍ നിന്നും വേര്‍തിരിക്കുന്ന നീലമലകളുടെ താഴ്വര, ഉരുക്കും ചില്ലുകളും കൊണ്ടു മനോഹരമാക്കിയ സ്തംഭതുല്യ ഹര്‍മ്യങ്ങളില്‍ മനുഷ്യന്‍ എറുംബുകളെപ്പൊലെ പണിയെടുക്കുന്നു, അന്യഗ്ഗ്രഹ ജീവികളെപ്പോലെ അഭിവാദനം ചെയ്യുന്നു, നിറം മങ്ങിയ ചേഷ്ടകള്‍. മരുഭൂമിയും മഹാസമുദ്രവും മാമലകളും ഒരുമിക്കുന്ന മറ്റൊരു ത്രിവേണി . മരുഭൂമിയൊടുചേര്‍ന്ന പര്‍വതശിഖരങ്ങളില്‍ വളരാന്‍ മടിച്ചു കരിഞ്ഞു തുടങ്ങിയ കറുകപ്പുല്ലുകള്‍ കടലോമലനിരകളിലെ പച്ചപ്പുകണ്ടു തേങ്ങിയതുപോലെ, പര്‍വതങ്ങള്‍ തളിര്‍ക്കുന്ന വര്‍ഷമാസങ്ങള്‍ക്കായ് കാത്തിരിക്കുന്നതുപൊലെ. ആകാശങ്ങള്‍ക്കു വലിപ്പം വച്ചു തുടങ്ങിയിരിക്കുന്നു, ഇന്നത് നീണ്ടു പരന്ന് ശാന്ത സമുദ്രത്തിന്റെ വടക്കു കിഴക്കെ ഉള്ളുമുതല്‍ അങ്ങു മഹോവി മരുഭൂമിയുടെ തെക്കെ അറ്റം വരെ പരന്നു കിടക്കുന്നു.</p>
<p>അയാള്‍ പുറത്തെയ്ക്കിറങ്ങി, ഇടനാഴികള്‍ പിന്നിട്ടു വലത്തേ അറ്റത്തെ ലിഫ്റ്റിനെ ലക്ഷ്യമാക്കി, എതിരെ പോകുന്നവര്‍ക്കു തടസ്സമുണ്ടാക്കാതെ പതിയെ നടന്നു. പതിമൂന്ന്, …… അഞ്ച്, അഞ്ചാം നിലയുടെ തുറവിയിലെയ്ക്കയാള്‍ ഇറങ്ങി, താഴെ അലമദിന്‍ ബൊളിവാഡും പാര്‍ക്ക് അവന്യുവും ഒന്നിക്കുന്നു. നിരത്തുകളില്‍ ഇടതടവില്ലാതെ ഒഴുകുന്ന പലവര്‍ണ്ണങ്ങളിലുള്ള ചെറുതും വലുതുമായ വാഹനങ്ങള്‍, ഒരിക്കലും അവസാനിക്കാത്ത യാത്രകള്‍. നാട്ടിന്‍പുറത്തെ ഇടുങ്ങിയ പാതയോരത്തെ റബ്ബര്‍ക്കാടുകളിലേയ്ക്കു തുറക്കുന്ന കൂറ്റന്‍ വാതിലുകളുടെ പായല്‍ പിടിച്ച കെട്ടില്‍ വെറുതെകിടന്നു നേരം പോക്കിയ സന്ധ്യകളില്‍, അതിര്‍ഭിത്തികളില്‍നിന്നടര്‍ന്നുവീണ തേക്കിന്‍ പൂവുകള്‍ നിരത്തിലുടയാതെ കിടക്കുമായിരുന്നു, പുലര്‍കാല സഞ്ചാരികള്‍ക്കുവിരിച്ച വെളുത്ത പരവതാനിപോലെ.</p>
<p>ഹെരിട്ടജ് കെട്ടിടസമുച്ചയങ്ങള്‍ക്കിടയിലൂടെ കിഴക്കോട്ടു നോക്കിയാല്‍ വേനലിന്റെ വറുതി കാണാം, കരിഞ്ഞു തീരാറായ സാന്‍ ജോസ് പട്ടണത്തിലെ ദാരിദ്യ്രത്തിന്റെ ബാഹ്യ അടയാളങ്ങള്‍. ഉണ്മയെ ഉള്‍ക്കൊള്ളുവാന്‍ കഴിയാത്തവണ്ണം സാന്ത ക്ലാര തെരുവിലെ അംബരചുംബികള്‍ തലയെടുപ്പോടെ നില്‍ക്കുന്നു. ‘ഇറങ്ങിയേക്കാം’, അയാള്‍ പതിയെ പിറുപിറുത്തു. വെള്ളിയാഴ്ച്ചയല്ലെ, സ്ഥിരം ജോലിക്കാരൊക്കെ നാലുമണിയാകാന്‍ കാത്തിരിക്കും, പിന്നെ ഒരൊട്ടമാണു, എവിടെയൊ എത്തിപ്പെടാനുള്ള നെട്ടോട്ടം. പക്ഷെ അയാളൊരു കൊണ്ട്രാക്റ്റര്‍ ആണ്, കുറച്ചു കാലത്തേയ്ക്കുമാത്രം വിളിക്കപ്പെട്ടവന്‍, കാലവധി പൂര്‍ത്തിയാക്കിയാല്‍ മടങ്ങണം. “ഈ ജീവിതം തന്നെ………”. അയാള്‍ പതിയെ നൂറ്റിമുപ്പത്തിനാലാം മുറിയിലേക്കു കയറി. അടുത്ത മുറിയില്‍നിന്ന് വിയറ്റ്നാം കാരനായ അയാളുടെ മാനേജര്‍ ആരോടൊ ഉറക്കെ സംസാരിക്കുന്നു. പാതിയുയര്‍ത്തിയ ജനാലമറയിലൂടെ നെടുകെയും കുറുകെയും പോകുന്ന വാഹനങ്ങളും നോക്കി അയാളിരുന്നു.</p>
<p>അന്തര്‍ സംസ്ഥാന പാതയോരത്തെ ആപ്പിസുമുറിയും ഇരുവശങ്ങളിലെ പാതിയുയര്‍ത്തിയ ചില്ലുജാലകങ്ങളും അയാള്‍ക്ക് ഒരുതരം പ്രഹേളികപൊലെ തോന്നി. എക്സ്പ്രെസ് പാതയിലെ ചെറുതും വലുതുമായ വാഹനങ്ങള്‍ ജന്മാന്തരങ്ങളിലൂടെ ഓടിമറഞ്ഞ തലമുറകളായി, നേര്‍പാതയില്‍ പിടിച്ചുനിര്‍ത്തുന്ന നിരത്തിലെ വെളുത്ത വരകള്‍ പഴയതിന്റെ പൊടിഞ്ഞുതുടങ്ങിയ ഓര്‍മകളിലേയ്ക്കു അയാളെ വലിച്ചുകൊണ്ടു പോകുന്നതുപോലെ.</p>
<p>പകലിന്റെ പ്രകാശം കുറഞ്ഞു വന്നുകൊണ്ടിരുന്നു. കിഴക്കെ ടവറിന്റെ നിഴലുകള്‍ അലമദിന്‍ റോഡും കടന്ന് ഹെരിട്ടജ് കെട്ടിടത്തിന്റെ പാതിയിലെത്തിനില്‍ക്കുന്നു. ഒന്നിനെ മറ്റൊന്ന് മറയ്ക്കാന്‍ ശ്രമിക്കുന്നതുപോലെ. കുഞ്ഞുന്നാളില്‍ അമ്മയുടെ പഴയ സാരിത്തുണികള്‍ പടിഞ്ഞാറെത്തിണ്ണയില്‍ വലിച്ചുകെട്ടി സന്ധ്യയ്ക്കു നിഴല്‍ നാടകം കളിച്ചതും, എണ്ണവിളക്കൂതിയണച്ച് ജാലകവാതിലിലൂടെത്തിനോക്കിയ ചാന്ദ്രിക വെളിച്ചത്തില്‍ എട്ടത്തിയെ പേടിപ്പിച്ചതും അയാള്‍ക്കിന്നും ഓര്‍മ്മയുണ്ട്. റബ്ബര്‍ക്കാടുകളിലൂടെയുള്ള ഇരുട്ടിന്റെ മറപിടിച്ചുള്ള യാത്രകള്‍ എന്നും ഭയമുളവാക്കുന്നവയായിരുന്നു. വായനശാലയില്‍ നിന്നുള്ള രാത്രിമടക്കത്തിനു അങ്ങൊട്ടുള്ളതിലും തിടുക്കവുമുണ്ടായിരുന്നു, കണ്ണുകള്‍ ആരോ മുന്നോട്ടു പിടിച്ചുകെട്ടിയതുപൊലെ, ഇരുപുറവും നോക്കാതെ ഒരൊറ്റയോട്ടം.</p>
<p>വെറുതെ ഈ – പത്രങ്ങളിലൂടെ കണ്ണോടിച്ചുകൊണ്ടിരുന്നപ്പൊഴാണു വാതില്‍പ്പുറത്ത് പരിചയമുള്ള ഒരു സ്വരം കേട്ടത്, ‘മി . രമേശന്‍, പ്ളീസ് കം’. അയാലുടെ മാനേജര്‍. രണ്ടു കുട്ടികളുണ്ടയാള്‍ക്ക്, രണ്ടാമന്‍ സ്റ്റാന്‍ഫൊര്‍ഡ് സര്‍വ്വകലാശാലയില്‍ ഉന്നതപഠനം നടത്തുന്നു. ട്രങ്ങ് ഫം നെ കാണുമ്പൊഴൊക്കെ അയാള്‍ക്ക് ഓര്‍മ്മവരുന്നത് ഒന്നാം വര്‍ഷ ബിരുദത്തിനു നടുവിലത്തെ നിരയിലിരുന്ന സെബാസ്റ്റ്യനെയാണു, പ്രി-ഡിഗ്ഗ്രിയുടെ മുഴുവന്‍ ദിവസ്സങ്ങളിലും ക്ഷൌരം ചെയ്തിട്ടും മീശമുളയ്ക്കാതിരുന്ന പറമ്പില്‍ സെബാനെ. ട്രങ്ങ് ഇടയ്ക്കു വിളിയ്ക്കാറുണ്ടയാളെ. അടുത്തിടെ പോയ ഉഷ്ണകാല യാത്രകളുടെ കടല്‍ത്തീര കഥകള്‍ പറയാനോ, അവസാനിക്കുവാന്‍ പോകുന്ന കോണ്ട്രാക്റ്റിന്റെ പുതുക്കിയ തിയതി വിവരങ്ങളേക്കുറിച്ച് സംസാരിക്കാനോ മറ്റോ.</p>
<p>ഒരു ചെറിയ മൌനത്തിന്റെ അവസാനം ട്രങ്ങ് പറഞ്ഞു തുടങ്ങി, അദ്ദേഹത്തിന്റെ അസാധാരണമായ തിടുക്കം രമേശനില്‍ എന്തോ ഒരു തരം കൌതുകമുളവാക്കി. എന്തൊക്കെയൊ പറഞ്ഞവസാനിപ്പിക്കാന്‍ ട്രങ്ങ് പ്രയാസപ്പെടുന്നതുപോലെ. ‘ സി മിസ്റ്റര്‍ രമേഷ് പൊതുവാള്‍, കമ്പനി ഡിഡ്നോട്ട് റീച്ച് ദി സെക്കന്റ് ക്വാര്‍ട്ടര്‍ എക്സ്പെക്ടേഷന്‍സ് ആന്‍ഡ് അസ് പേര്‍ ടുഡേസ് സി.ഇ.ഒ ചാറ്റ്, വി ഹാവ് അ ഡിസിഷന്‍ റ്റൊ കട്ട് ഡൌണ്‍ അവര്‍ സ്റ്റ്രെങ്ങ്ത്. അണ്‍ഫൊര്‍ച്നേറ്റിലി, യു ആര്‍ വണ്‍ എമങ്ങ് ദെം’. ‘ താങ്ക്സ് ഫോര്‍ യുവര്‍ സര്‍വീസസ്’. ഒന്നും മനസ്സിലാകാത്തതുപൊലെ രമേശന്‍ ഇനിയും മീശമുളയ്ക്കാത്ത ട്രങ്ങിന്റെ വടുക്കള്‍ നിറഞ്ഞ മുഖത്തേയ്ക്ക് നോക്കി, പതിയെ കണ്ണൂകള്‍ ചില്ലുജാലകങ്ങള്‍ തുളച്ച് എണ്‍പത്തിയേഴാം എക്സ്പ്രെസ് നിരത്തിന്റെ രണ്ടാം പകുതിയിലെത്തിനിന്നു, വാഹനങ്ങള്‍ താഴ്വരയെ പടിഞ്ഞാറോട്ടു തട്ടിമാറ്റി കണ്മുന്‍പില്‍നിന്നും ഒാടിമറഞ്ഞുകൊണ്ടിരിക്കുന്നു.</p>
<p>അധികമൊന്നും തിരികെനല്‍കാനയാള്‍ക്കില്ലായിരുന്നു, ഒരു ഐ.ബി.എം തിങ്ക്പാഡ് ലാപ്ടൊപ്പും പിന്നെ കുറച്ചു റെഫെറന്‍സ് പുസ്തകങ്ങളും, ഒക്കെ വളരെപ്പെട്ടന്നു കഴിഞ്ഞു, മറ്റാരാലൊ തട്ടിമാറ്റപ്പെടുന്നതുപൊലെ. ഇറങ്ങി വന്ന വഴിയില്‍ കണ്ട ചിരപരിചിതങ്ങളായ ഇടനാഴികള്‍ എങ്ങോ ഒരു കൊളുത്തിട്ടു വലിക്കുന്നതുപൊലെ അയാള്‍ക്ക് തോന്നിച്ചു. ഒക്കെ നഷ്ടപ്പെട്ട തോള്‍ സഞ്ചിയും ചുമലിലിട്ട് ലിഫ്റ്റിറങ്ങി താഴെയെത്തി. മനസ്സിന്റെ കനം വാരിയെല്ലുകളും തുളച്ചു ശൂന്യമായ തോള്‍സഞ്ചി നിറച്ചതുപോലെ, താങ്ങാന്‍ കഴിയാത്ത എന്തോ ഒരു ഭാരം. പതിയെ ബേസ്മെന്റിലെത്തി അയാളുടെ കാറിനായി പരതി, കാഴ്ചക്കുറവു തോന്നുന്നു, മറവി ബാധിച്ചതുപോലെ.</p>
<p>പതിയെ വണ്ടിയോടിച്ചുകൊണ്ടിരിക്കുകയാണയാള്‍, അറിയാതെ എല്‍.പി സ്കൂളിലെ കണക്കധ്യാപകനെ രമേശനോര്‍മ്മവന്നു, കുറെ പെരുക്കപ്പട്ടികകളും.</p>
<p>നാട്ടിലെ വീടിന്റെ വക ഇ എം ഐ = 35000 രൂപ<br />
വണ്ടി മേടിച്ച വക ഇ എം ഐ = 200 ഡോളര്‍<br />
വീട്ടു വാടക = 1800 ഡോളര്‍<br />
കറന്റ്, വെള്ളം, ഫോണ്‍ = 300 ഡോളര്‍<br />
പെങ്ങടെ മോള്‍ ഷിബി യുടെ കല്യാണത്തിനു കൊടുക്കാമെന്നേറ്റ വക = 5000 ഡോളര്‍<br />
അളിയനു കടമായി മേടിച്ച വക തിരികെക്കൊടുക്കാനുള്ളത് = 8000 ഡോളര്‍</p>
<p>പിന്നെ ഇത്തിരി ഭക്ഷണം കഴിക്കേണ്ടെ………….??</p>
<p>തൊണ്ണുറുകളുടെ അവസാനം മൌണ്ട് റോഡിലൂടെ കാലത്തു രണ്ടിഡ്ഡലിയും കഴിച്ച്, ദിവസം മുഴുവനും ബയോഡാറ്റയുമായി അലഞ്ഞ ദിവസങ്ങള്‍. ഇഡ്ഡലി ഒന്നു കുറച്ചാല്‍ രണ്ടു കോപ്പികള്‍ കൂടുതല്‍ എടുക്കാം, ഒക്കെ അയാളുടെ പ്രഞ്ജയിലേയ്ക്ക് ഒരു പവര്‍ പോയിന്റ് അവതരണം പോലെ കടന്നുവന്നു.</p>
<p>വളരെപ്പെട്ടന്ന് നിരത്തില്‍ അയാളുടെ മുന്‍പേ ഉണ്ടായിരുന്ന വാഹനങ്ങള്‍ പിടിച്ചുവലിച്ചതുപൊലെ നിന്നു. അയാള്‍ ഇരുപത്തിയേഴും പതിനെട്ടും തമ്മിലുള്ള സങ്കലനത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇടിയുടെ ആക്കത്തില്‍ അഞ്ചു മീറ്റര്‍ നിരങ്ങിയാണു വണ്ടി നിന്നത്. ഒന്നും പറ്റിയിട്ടില്ല, അയാള്‍ പുറത്തിറങ്ങിനോക്കി, തൊട്ടുമുന്നില്‍ കിടക്കുന്ന ബി.എം.ഡബ്ളിയു വിന്റെ വാലറ്റം അത്ര മോശമല്ലാത്തതരത്തില്‍ തകര്‍ന്നിരിക്കുന്നു. വണ്ടിയില്‍ നിന്നും ചാടിയിറങ്ങിയ വെള്ളക്കാരന്‍ എന്തൊക്കെയൊ ഉച്ചത്തില്‍ സംസാരിക്കുന്നു, ഒക്കെ പാഞ്ഞുപോകുന്ന വാഹനങ്ങളുടെ മുരള്‍ച്ചയില്‍ അലിഞ്ഞു പൊയ്കൊണ്ടിരുന്നു. വെള്ളക്കാരന്‍ പോലിസിനെ വിളിച്ചുകൊണ്ടിരിക്കുന്നു, രമേശന്‍ കൂട്ടപ്പെടുവാന്‍ പോകുന്ന വാഹന ഇന്‍ഷൂറന്‍സ് തുകയും കൂടി തന്റെ ലിസ്റ്റിലേയ്ക്കു ചേര്‍ക്കുകയാണ്, അതിനു മുന്‍പ്, ‘ഇരുപത്തിയേഴും പതിനെട്ടും……..’.</p>
<p>അയാള്‍ കാറിനുള്ളിലേയ്ക്കു കയറിയിരുന്നു, പാതിചാരി അമ്മയുടെ മടിത്തട്ടില്‍ കിടക്കുന്ന കുഞ്ഞുരമേശന്‍. അയാള്‍ പതിയെ നടക്കുകയാണു, കരിഞ്ഞു നിലം പൊത്തിയ റബ്ബര്‍മരങ്ങളുടെ നനുത്ത ഇലകള്‍ വിരിച്ച തവിട്ടു പരവതാനിയിലൂടെ. ചെറുമാമലകളില്‍ ചാലുകീറിയ മെലിഞ്ഞുനീണ്ട വലരികളില്‍ കാല്‍കഴുകി, ചിതറിയ കൊന്നപ്പൂവുകളുടെയും വിടര്‍ന്ന കൈതക്കാടുകളുടെയും അപ്പുറത്തുള്ള അയാളുടെ പ്രൈമറി സ്കൂളിലേയ്ക്ക്…….</p>
<p>………………………….</p>
<p>സാജന്‍ ആയത്തമറ്റം</p>
]]></content:encoded>
			<wfw:commentRss>http://kadhajalakam.com/archives/5/feed</wfw:commentRss>
		<slash:comments>15</slash:comments>
		</item>
		<item>
		<title>റിഹാക്കുറു</title>
		<link>http://kadhajalakam.com/archives/7</link>
		<comments>http://kadhajalakam.com/archives/7#comments</comments>
		<pubDate>Wed, 09 Dec 2009 03:06:06 +0000</pubDate>
		<dc:creator>Admin</dc:creator>
				<category><![CDATA[Short Stories]]></category>

		<guid isPermaLink="false">http://nishanthnair.com/mag/?p=7</guid>
		<description><![CDATA[തുടക്കം &#8216;കൊങ്ങെച്ച കുറാനി&#8217; ? &#8216;കമെ നുക്കുറ&#8230;&#8217;. അലച്ചു ചിതറിയ തിരമാലച്ചുരുളുകളെയും [...]]]></description>
			<content:encoded><![CDATA[<p><span style="font-size: small;"><span style="color: #000099;"><br />
<span style="color: #333300;"><strong><em>തുടക്കം<br />
</em></strong><br />
&#8216;കൊങ്ങെച്ച കുറാനി&#8217; ?</span></span></span></p>
<p>&#8216;കമെ നുക്കുറ&#8230;&#8217;. അലച്ചു ചിതറിയ തിരമാലച്ചുരുളുകളെയും നോക്കി തീരത്തെ പഞ്ചസാരമണലിലുറപ്പിച്ച കയറുതൊട്ടിലില്‍ ചാഞ്ഞു കിടന്ന് പ്രദീപ് അബ്രഹാം മറുപടി പറഞ്ഞു. അന്യമായിരുന്ന ഈ ഭാഷ പ്രദീപിനു പെട്ടന്നു വഴങ്ങിയതുപൊലെ. ആറാം തരത്തിലെ ഇസ്മായില്‍ മറുപടിക്കു നില്‍ക്കാതെ തിരകളിലേക്കു തെന്നിയിറങ്ങി. ഒാട്ടത്തില്‍ ഇസ്മയിലിനെ വിട്ടൊഴിഞ്ഞ ഭൂതം പോലെ &#8216;റിഹാക്കുറു&#8217; വിന്റെ മനം മടുപ്പിക്കുന്ന മണം പ്രദീപിന്റെ ചാരുകസാലയുടെ പാര്‍ശ്വങ്ങളില്‍ വിട്ടൊഴിയാന്‍ മടിച്ചുനിന്നു.</p>
<p>മീനും മീന്‍ കറിയും പ്രദീപിനെന്നും ഇഷ്ടമായിരുന്നു. വിശേഷാല്‍ പുളിയിട്ടു വെച്ച വൈക്കം മത്തിയും മരച്ചീനി പുഴുങ്ങിയതും. പൊട്ടങ്കുളത്തെ നെല്ലൊഴിഞ്ഞ നിലങ്ങളില്‍ പെയ്ത്തുവെള്ളത്തില്‍ ഓടിത്തിമിര്‍ക്കുന്ന പരല്‍ക്കുഞ്ഞുങ്ങളെ കഴുത്തില്‍ ഒറ്റത്തോര്‍ത്തു കെട്ടി ഒഴിഞ്ഞ ഹെര്‍കുലീസ് റമ്മിന്റെ നിറവയറന്‍ കുപ്പിയിലാക്കിയ ബാല്യത്തില്‍ പ്രദീപിനു മീനുകള്‍ വെറുമൊരു കാഴ്ചവസ്തു മാത്രമായിരുന്നു. പിന്നെയത് ഒഴിച്ചുകൂടാനാവാത്ത ഒരു ഒഴികറിയായി , ചിലപ്പോള്‍ കറുമുറുപ്പിക്കുന്ന വറുവലും.</p>
<p>ഒറ്റയാകലുകളുടെ നേര്‍ക്കാഴ്ച്ചയാണു ദ്വീപുകളിലെ ജീവിതം, ഒറ്റപ്പെട്ട ഒരു തുരുത്തിലെ അധികമൊന്നും കേള്‍ക്കാനും കാണാനുമില്ലാത്ത നിറം മങ്ങിയ പകലുകല്‍, ആധുനികതയുടെ ആവരണങ്ങളില്ലാതെ ഇത്തിരിപ്പോന്ന മോഹങ്ങളുമായി ജീവിച്ചു തീര്‍ക്കുന്ന ഒരു കൂട്ടം മനുഷ്യര്‍. &#8216;ഓര്‍ക്കാം നിനക്ക് എന്റെ പ്രിയമുള്ള വലിയകരയിലെ കൂട്ടുകാരാ, തീര്‍ക്കാന്‍ എളുതല്ല ഈ പത്തു ഹെക്ടര്‍ തുണ്ടുഭൂമിയിലെ ജീവിതം&#8217;. പ്രദീപ് വെറുതെ കുറിച്ചിടുകയാണ്, ഈ വരികള്‍ എരിഞ്ഞുതീരുന്ന ഈ ചെറുജന്മത്തിലെവിടെയെങ്കിലും, വിദൂരമായ എങ്ങൊ, എത്തിപ്പെടാന്‍ കഴിയും എന്നു കരുതുന്ന പരന്ന മൈതാനങ്ങളില്‍, പര്‍വ്വതശിഖരങ്ങളില്‍, അയാള്‍ക്ക് ഒരു ചെറു നിര്‍വ്രുതി നല്‍കിയേക്കാം, കരിഞ്ഞു തുടങ്ങിയ ഓര്‍മ്മപ്പാടങ്ങളില്‍ ഒരിറ്റു ജീവജലം പകര്‍ന്നേക്കാം.</p>
<p>നുറുങ്ങിയടര്‍ന്നുതുടങ്ങിയ ഇരുണ്ട പച്ചനിറമുള്ള &#8216;സാളങ്ക&#8217; യിലെ ആദ്യ കടല്‍ യാത്രയെക്കുറിച്ചു ചിന്തിച്ചാല്‍, പരന്ന നീല ജലാശയവും, ആഴിപ്പടര്‍പ്പിലെ കുതിച്ചുതുള്ളുന്ന ഡോള്‍ഫിന്‍ മീനുകളും, ടുണ മീന്‍ ഉണക്കിപ്പൊടിച്ചുചേര്‍ത്തുണ്ടാക്കിയ നൂഡില്‍ സൂപ്പുമാണു അയാള്‍ക്ക് ഓര്‍മ്മവരുന്നത്. അന്തിവെളിച്ചത്തില്‍ ചെന്നെത്തിയ തുണ്ടുഭൂമി നിറയെ തെങ്ങും കടച്ചക്കമരങ്ങളും മാത്രം. കൈവെള്ളയിലെ വരകള്‍ പോലെ നെടുകെയും കുറുകെയും പഞ്ചസ്സാരമണലുപാകിയ നിരത്തുകള്‍. നാലും കൂടിയ വഴിയോരത്ത് ഇടുങ്ങി ഒതുങ്ങിയ രണ്ടു പലവ്യഞ്ജന പീടികകള്‍, അടുത്ത തെരുവില്‍ പവിഴക്കല്ലുകള്‍ ചെത്തി കടല്‍മണലും കുമ്മായവും തേച്ചുയര്‍ത്തിയ മേല്‍ക്കൂര ചാഞ്ഞ വീടിനോടു ചേര്‍ന്നൊരു ഒറ്റമുറിയന്‍ ചായക്കട. ഇടത്തേയ്ക്കു നൂറ്റന്‍പത് വാര നടന്നാല്‍ പള്ളിക്കൂടവും ആശുപത്രിയും. നാല്‍ക്കവലയില്‍ നിന്നും നാലുപാടും നോക്കിയാല്‍ മഹാസമുദ്രത്തിലെ തിരയാട്ടങ്ങള്‍ വ്യക്തതയോടെ കാണാം.</p>
<p>പതിയെ അഹമ്മദ് മണിക്ക് അടുത്തുവന്ന് &#8216;ദിവേഹി&#8217;യില്‍ തുന്നിച്ചേര്‍ത്ത ആംഗ്ഗലെയ ഭാഷയില്‍ പ്രദിപിനോടു പറഞ്ഞു, &#8216;അണ്ണാണി, മികെ, ഹൌസ് ഇസ് ഹിയര്‍&#8217;. അയാള്‍ മണിക്കിന്റെ പിന്നാലെ നടന്നു. വളര്‍ന്നുതീര്‍ന്ന കടപ്ളാവുകള്‍ നിറയെ പാകമായ കടച്ചക്കകള്‍ ഇലകള്‍ മറച്ചു നില്‍ക്കുന്നു, കവലയുടെ പടിഞ്ഞാറെയറ്റം തീരത്തെ മണല്‍പ്പാടങ്ങളില്‍ സന്ധ്യയുടെ നിറം വീണുതുടങ്ങി. മണിക്കിന്റെ വീടിനോടുചേര്‍ന്നൊരു കുടുസുമുറി. വീല്‍ ബാരൊയില്‍ നിന്നിറക്കിവച്ച പ്രദിപിന്റെ രണ്ട് പെട്ടികളിലും നിറയെ പോറലുകള്‍, മണലിലൂടെ ആരോ വലിച്ചതുപോലെ. പാതിചാരിയ വാതില്‍ തള്ളിത്തുറന്ന് ഒരു ചെറിയ ചെമ്പുപാത്രത്തിള്‍ വെള്ളവുമായി ഒരു പെണ്‍കുട്ടി, അവള്‍ പറഞ്ഞു, &#8216;ഫെന്‍ ബേണം&#8217;. എവിടെയൊ മാത്രുഭാഷയുടെ ഒരു തഴുകല്‍, &#8216;താങ്ക്യു&#8217;, പ്രദീപ് മറുപടി പറഞ്ഞു. അവള്‍ പോയപ്പൊള്‍ മനം മടുപ്പിക്കുന്ന ഒരു തരം മണം മുറിയിലവള്‍ ഉപേക്ഷിച്ചുപോയതുപോലെ, അത്തറും കടല്‍മീന്‍ കഴുകിയ വെള്ളവും കൂട്ടിച്ചേര്‍ത്തതുപോലെ, അപരിചിതമായ, വേര്‍തിരിക്കാനാവാത്ത അസഹനീയമായ ഒരു നവഗ്ഗന്ധം. പ്രദിപ് പിന്‍വാതില്‍ പതിയെത്തുറന്നു, മുറിയുടെ പുറത്തു അടച്ചുകെട്ടി മേല്‍ക്കൂരയില്ലാത്ത ഇത്തിരിപ്പോന്ന ഒരിടം, തെക്കേക്കൊണില്‍ സിമന്റു വളയമിറക്കിയ ഒരു കിണര്‍, വടക്കുമാറി ഒരു ഇന്ത്യന്‍ ക്ലൊസെറ്റ്, മുകളില്‍നിന്നും കടപ്ളാവൂകളുടെ താഴ്ന്ന ചില്ലകള്‍ കുളിച്ചാര്‍ത്തിന്റെ നാലു ചുവരുകള്‍ക്കുള്ളിലേയ്ക്ക് വളര്‍ന്നിറങ്ങിയിരിക്കുന്നു. തറയില്‍ നിറയെ കരിഞ്ഞ പ്ളാവിലകളും പ്രജനനം നടക്കാതെ ചീഞ്ഞുപൊഴിഞ്ഞ ഇളം മഞ്ഞ പൂക്കളും. ഉള്‍വരാന്തയുടെ തെക്കെക്കോണില്‍ നിന്നും മണിക്കിന്റെ അസ്വസ്തതകള്‍ രാത്രിയേറെച്ചെല്ലുന്നതുവരെ അവ്യക്തമായി കേള്‍ക്കാമായിരുന്നു. താഴ്ന്നു തിരിയുന്ന വലിയ ഇതളുകളുള്ള ഇന്ത്യന്‍ നിര്‍മ്മിത ഖെയ്ത്താന്‍ പങ്കയുടെ അസ്വാരസ്യങ്ങള്‍ക്കിടയിലൂടെ അവ നേര്‍ത്തു പതിയെ ഇല്ലായ്മയിലേയ്ക്ക് ഊര്‍ന്നിറങ്ങിക്കൊണ്ടിരുന്നു</p>
<p>ജനാലയ്ക്കരുകിലെ പതിയെയുള്ള ഒരു ഉണര്‍ത്തുവിളി കേട്ടുകൊണ്ടാണയാള്‍ ഉറക്കം വിട്ടെണീറ്റത്. വലത്തെ പാളിയുടെ ഇത്തിരി വിടവിലൂടെ ആരുടെയൊ ഇരുണ്ട മുഖം തെന്നിമറഞ്ഞതുപോലെ. പതിയെ കിടക്കവിട്ടെണീറ്റ് പുറത്തെ വാതില്‍ തുറന്ന് ഇടത്തിണ്ണയിലേയ്ക്കിറങ്ങി. പലകമേശയില്‍ എന്തൊക്കെയോ മൂടിവച്ചിരിക്കുന്നു. അയാള്‍ മൂടിതുറക്കാന്‍ തിരിഞ്ഞപ്പോഴേയ്ക്കും അവള്‍ ഓടിയടുത്തു വന്നു, മണിക്കിന്റെ മകള്‍.</p>
<p>&#8216;വാട്ട് ഈസ് യുവര്‍ നെയിം?&#8217;.<br />
&#8216;മുറുഷിദ&#8217;. അവള്‍ മറുപടി പറഞ്ഞു.<br />
&#8216;ബ്രെക്ക് ഫാസ്റ്റ്&#8217;, പറഞ്ഞുകൊണ്ടവള്‍ പുറത്തേയ്ക്കോടി. പ്രദീപ് മൂടി തുറന്നു നോക്കി, കരിഞ്ഞു മടങ്ങിയ രണ്ട് ചപ്പാത്തിയും, മുട്ട പൊരിച്ചതും. പൊരിച്ച മുട്ടയില്‍ അലങ്കാരപ്പണികള്‍ ചെയ്തതുപോലെ ക്ഷാരപടലങ്ങള്‍ പറ്റിപ്പിടിച്ചിരിക്കുന്നു.</p>
<p>&#8230;&#8230;&#8230;</p>
<p>&#8216;സാര്‍&#8217;, &#8216;മികെ കന്റ്രി വര ബൊഡു ഉണ്ണാണി?&#8217;,<br />
&#8216;സ്റ്റാന്‍ഡ് അപ്&#8217;. പ്രദീപ് മറുപടി പറഞ്ഞു, &#8216;പ്ളീസ് ടോക്ക് ഇന്‍ ഇംഗ്ലീഷ്&#8217;.<br />
&#8216;മശെക്കൊ ഇംഗ്ലീഷ് ന എങ്കെ&#8217; , പ്രദീപ് പതിനൊന്നാം തരത്തിലെ അയാള്‍ക്കു വീതം വെച്ചു നല്‍കപ്പെട്ട നാല്‍പത്തിമൂന്നു മുഖങ്ങളിലൂടെയും ദൈന്യതയോടെ ഒന്നു കണ്ണോടിച്ചു, മണിക്കിന്റെ മകള്‍ മുറുഷിദ, വലത്തെ നിരയില്‍ ഒന്നാമതിരിക്കുന്നു. പുറത്തെ സ്വാതന്ദ്യ്രങ്ങളിലൂടെ മേഞ്ഞുനടക്കാന്‍ കൊതിക്കുന്ന രണ്ടു ചെമ്മരിയാട്ടിന്‍ കുട്ടികളെ ഇറുകിയ തൂവെള്ള യൂണിഫോമിനുള്ളില്‍ അവള്‍ വളര്‍ത്തുന്നതുപോലെ.</p>
<p>&#8216;മുറുഷിദ, വാട്ട് ഡിഡ് ഹീ മീന്‍?&#8217; അവളുടെ തടിച്ചുമലര്‍ന്ന ചുണ്ടുകളിലേയ്ക്ക് നോക്കി പ്രദീപ് നിന്നു.<br />
&#8216;സാര്‍, ഹീ മീന്‍, ഈസ് യുവര്‍ കന്റ്രി റിയലി ഹ്വൂജ്&#8217;.<br />
യേസ് &#8230; യെസ്&#8230;അയാള്‍ തലയനക്കി .</p>
<p>വൈകുന്നേരമായപ്പൊഴെയ്ക്കും പ്രദീപ് പതിയെ പുറത്തേയ്ക്കിറങ്ങി. വീതികുറഞ്ഞ നിരത്തുകളുടെ ഇരുപുറങ്ങളിലും കടല്‍ക്കല്ലുകളും കുമ്മായവും ചേര്‍ത്തു നിര്‍മ്മിച്ച വലിപ്പം കുറഞ്ഞ വീടുകള്‍ നിരയായിരിക്കുന്നു. പവിഴക്കല്ലുകള്‍ പെറുക്കിയടുക്കിയ പുറമതിലുകളില്‍ ശംഖിന്റെയും ചിപ്പിയുടെയും അവശിഷ്ടങ്ങള്‍ അലങ്കാരപ്പണികള്‍ ചെയ്തിരിക്കുന്നു. മണല്‍ നിലങ്ങളിലെ തെങ്ങിന്‍ കൂട്ടങ്ങള്‍ക്കിടയിലൂടെ തീരത്തേയ്ക്ക് നടന്നു. തിരകള്‍ക്കഭിമുഖമായി നിരത്തിയിരിക്കുന്ന കയറുതൊട്ടിലുകളിലൊന്നില്‍ അയാള്‍ ചാരിക്കിടന്നു. പുറംകടലിലെ കപ്പല്‍ച്ചാലിലൂടെ വിദൂരതകളിലേയ്ക്കു തുഴയുന്ന കൂറ്റന്‍ നൌകകള്‍. അയാള്‍ പതിയെ കണ്ണുകളടച്ച് കയറുതൊട്ടിലിന്റെ ഇരുമ്പ്പടിയിലേയ്ക്ക് ശിരസ്സ് ചായ്ച്ചു കിടന്നു, ഓര്‍മ്മകള്‍ പവിഴപ്പുറ്റുകളും, കടച്ചക്കമരങ്ങളും, മഹാസമുദ്രങ്ങളും താണ്ടി പൊന്നൊഴുകും തോടിന്റെ കരയോളം എത്തിച്ചേര്‍ന്നിരിക്കുന്നു. വെളുത്തേടത്തു ലക്ഷ്മിയമ്മ കടവിലെ പരന്നകല്ലില്‍ അയാളുടെ കുഞ്ഞുമകളുടെ തൂറല്‍ പടര്‍ന്ന അരികുകള്‍ തൂന്നി നിറം മങ്ങിയ വെളുത്ത തുണി തല്ലിക്കഴുകുന്നു. &#8216;കൊച്ചപ്പിയിട്ടേ&#8230;&#8230; &#8216;, നീട്ടിവിളിച്ചുകൊണ്ട് അയാളുടെ അമ്മ പുറത്തേയ്ക്ക് ഓടി, രണ്ടു മൂന്ന് പെരിങ്ങലത്തിന്റെ ഇലകളുമായി തിരികെവരുന്നു.</p>
<p>&#8216;ഹായ്&#8217;,<br />
&#8216;ഹായ്&#8217;, ഐ ആം പ്രദിപ് അബ്രാഹാം, ന്യു കമ്പ്യുട്ടര്‍ ടീച്ചര്‍ റ്റു അവര്‍ സ്കൂള്‍&#8217;.<br />
&#8216;നൈസ് ടു മീറ്റ് യൂ&#8217;, ഐ ആം യൂസഫ് അലി ഖാന്‍, യുവര്‍ ഡോക്ടര്‍. മോര്‍ പ്രിസൈസ്ലി, ഐലന്റ് ഡോക്ടര്‍&#8217;.<br />
&#8216;നൈസ് ടു മീറ്റ് യൂ ടൂ&#8217;.</p>
<p><strong><em>ഒടുക്കം<br />
</em></strong><br />
സായാഹ്നങ്ങളില്‍ തീരത്തെ കയറുതൊട്ടിലില്വെ കിടന്നു തിരകളെണ്ണിക്കരയാന്‍ യൂസഫ് അലി ഖാനും പ്രദീപിന്റെ കൂടെയുണ്ടാവും. ലാഹോറില്‍ നിന്നും നാലുവര്‍ഷങ്ങള്‍ക്കുമുന്‍പാണു അലി നിലന്തു വിലെത്തിയത്, തുരുത്തിലെ ആദ്യത്തെ അലോപ്പതി വൈദ്യന്‍. തുരുത്തിലെ പ്രദീപിന്റെ അവധിദിവസങ്ങള്‍ അലി ഖാനൊപ്പം ഒാടിത്തീരപ്പെട്ടുകൊണ്ടിരുന്നു.</p>
<p>&#8220;ഡോക്ടര്‍ അലി യു ക്യാന്‍ ഡു ഇറ്റ്, ജസ്റ്റ് മൂവ് യുവര്‍ ഹാന്‍ഡ്സ് സൈഡ്വേര്‍ഡ്സ്. റിലാക്സ്&#8230;&#8230;, സ്ളോവ്ലി&#8230;.. യാ&#8230; യ മൂവ് എഹെഡ്&#8221;. പ്രദീപ് ഡോക്ടര്‍ അലിയെ നീന്തല്‍ പരിശീലിപ്പിക്കുകയാണ്, തീരത്തെ ആഴം കുറഞ്ഞ പവിഴത്തടാകങ്ങളില്‍. വെള്ളിയാഴ്ചയുടെ വിരസതകള്‍ മാറ്റാന്‍ മറ്റൊന്നുമില്ലെങ്കില്‍ പ്രദീപ് പറയും, &#8220;ഡോക്ടര്‍, ലെറ്റ് അസ് ഹാവ് എ ഡ്രിങ്ക്, എ സോള്‍ട്ട് വാട്ടര്‍ ഡ്രിങ്ക്&#8221;. അലി എന്നും തയ്യാറാണ്, കടല്‍ക്കരയിലെ ഇളം നീല പവിഴത്തടാകങ്ങളില്‍, മദ്ധ്യരേഖയിലെ സൂര്യതാപമേറ്റു കിടക്കാനും, പിന്നെ ഇത്തിരി ഉപ്പുവെള്ളം നീന്തല്‍ പരിശീലനത്തിനിടയില്‍ കുടിക്കാനും. പൊന്നൊഴുംതോട്ടിലെ പുളിങ്കയത്തിന്റെ ചുവട്ടിലെ കരിനീല വെള്ളത്തില്‍ മലര്‍ന്നു കിടന്നു ജലക്രീഡകളില്‍ രസിക്കുന്ന വയറന്‍ തവളകളെയാണ് അലിയുടെ നീന്തല്‍ പരിശീലനം പ്രദിപിനെ ഒാര്‍മ്മപ്പെടുത്തുന്നത്.</p>
<p>&#8220;സാര്‍, കൊങ്ങെച്ചെ കുറാനി?&#8221; തിരയാട്ടങ്ങളില്‍ നീന്തിത്തിമിര്‍ക്കുന്ന കുറെ പെണ്‍കുട്ടികള്‍ക്കിടയില്‍ നിന്നും മുറുഷിദയുടെ സ്വരം അയാള്‍ ആയാസമില്ലാതെ തിരിച്ചറിഞ്ഞു. അവള്‍ തിരകള്‍ക്കിടയിലൂടെ ഊളിയിട്ട് അയാളുടെ അടുത്തേയ്ക്കു വന്നു. &#8220;സാര്‍, കൊങ്ങെച്ചെ കുറാനി?&#8221;, അവള്‍ കൂടുതല്‍ അധികാരത്തോടെ ചോദിച്ചു. &#8220;അഹാരുമെന്‍, സ്വിം കുളാനി&#8221;.അയാള്‍ പറഞ്ഞു. കനം കുറഞ്ഞ് കുര്‍ത്ത പോലെ തോന്നിച്ച അവളുടെ ഇളം റോസുടുപ്പിഴകള്‍ ചെമ്മരിയാട്ടിന്‍ കുട്ടികളോട് പറ്റിച്ചേര്‍ന്നു കിടക്കുന്നു. പിഞ്ചിക്കിറിയ തുണിയിഴകള്‍ക്കിടയിലൂടെ അവയുടെ കണ്ണൂകള്‍ പുറത്തേയ്ക്കു തുറിച്ചുനോക്കി നില്‍ക്കുന്നു. അയാള്‍ അലിയെ നോക്കി, പതിയെ മുറുഷിദയോടു പറഞ്ഞു.</p>
<p>&#8220;പ്ളീസ് മൂവ് റ്റു ദ അദര്‍ എന്‍ഡ്&#8221;. എന്നിട്ടയാള്‍ തീരം നോക്കി നീന്തി. മണല്‍പ്പരപ്പില്‍ വിരിച്ച വീതികുറഞ്ഞ കച്ചക്കുറിയതിന്റെ മുകളില്‍ അലി ആകാശം നോക്കി കിടക്കുന്നു. സായന്തനത്തിന്റെ നിറംകൊണ്ടുതുടങ്ങിയ പഞ്ചസാരമണല്‍ പരപ്പില്‍ അലിയുടെ കാലോരം ചേര്‍ന്നയാള്‍ ഇരുന്നു. ടൂണ മീനിന്റെ പൊടിഞ്ഞു നുറുങ്ങിയ എല്ലിന്‍ കക്ഷണങ്ങള്‍ തീരത്ത് ചിതറിക്കിടക്കുന്നു. പകലിന്റെ അധ്വാനമിച്ചവുമായി തോണികള്‍ ഒന്നൊന്നായി തീരം ചേര്‍ന്നുകൊണ്ടിരിയ്ക്കുന്നു.</p>
<p>&#8220;ഹേയ് അലി, ഐ ഹാവ് എ ക്വസ്റ്റ്യന്‍&#8221;<br />
&#8220;വാട്ട്?&#8221;. തോണികളില്‍ നിന്നിറക്കുന്ന ടൂണ മിനുകളെ നോക്കി ഭാവപ്പകര്‍ച്ചയില്ലാതെ അലി ചോദിച്ചു.<br />
&#8220;വൈ എവരിവണ്‍ ഹാസ് എ സ്മെല്‍ ഇന്‍ ദിസ് ഐലന്റ്?&#8221;<br />
&#8220;ഓ.. ദാറ്റ്&#8230;.ദാറ്റ് ഈസ് ദ സ്മെല്‍ ഒാഫ് റിഹാക്കുറു&#8221;.<br />
&#8220;റിഹാക്കുറു? വാട്ട്?&#8221;<br />
&#8220;യപ്&#8230;&#8230; റിഹാക്കുറു&#8230; ഫിഷ് പേസ്റ്റ്..ഫ്രം ടൂണ&#8230;. ദിസ് ഈസ് എ പ്രോട്ടീന്‍ റിച്ച് ഫൂഡ് ദെ മേയ്ക്ക് അറ്റ് ഹോം. ദിസ് മേയ്ക്സ് യൂ, മോര്‍ വിറൈല്‍, സിന്‍സ് ഇറ്റ് ഹാസ് എ ലോട്ട് ഓഫ് പ്രോട്ടീന്‍&#8221;.</p>
<p>സസ്യാഹാരികളായിരുന്ന പൂര്‍വ്വ്വഭാരത മുനിവര്യന്മാരെ അയാള്‍ ശിരസ്സുതാഴ്ത്തി തൊഴുതു. പ്രത്യുത്പാദനക്രിയകളില്‍ പ്രൊട്ടീനുള്ള പങ്കിനേക്കുറിച്ചോര്‍ത്തുകൊണ്ട് പ്രദീപ് മണിക്കിന്റെ വീട് ലക്ഷ്യമാക്കി നടന്നു. വഴിയോരങ്ങളിലെ വീടുകളുടെ, കടപ്ളാവിന്‍ തൈകള്‍ അരികുമറച്ച പിന്നാമ്പുറങ്ങളില്‍ നിറയെ ആളനക്കവും വെളിച്ചവും. കടപ്ളാവിന്റെ തടിച്ച ഇലച്ചാര്‍ത്തുകള്‍ വകഞ്ഞുമാറ്റി ഐലന്റ് ചീഫ് ജലീലിന്റെ വീട്ടുമുറ്റത്തേയ്ക്ക് അയാള്‍ ഒന്നു കണ്ണോടിച്ചു. വലിയ ചെമ്പുപാത്രങ്ങളില്‍ മുഴുവനോടെ തിളച്ചു മറിയുന്ന ടൂണ മീനുകള്‍, കുറെ ആളുകള്‍ ടൂണ വെന്ത വെള്ളം കുറുക്കിപ്പറ്റിക്കുന്നു. തുരുത്തിലെ എല്ലാവരും തന്നെ എത്തിച്ചേര്‍ന്നിരിക്കുന്നു. മുറുഷിദ മെഴുത്തുരുണ്ട ടൂണ മീനുകളെ കഴുകി വെടിപ്പാക്കുന്നു. മണിക്കിന്റെ ഭാര്യ ജലീലുമായി പറ്റിച്ചേര്‍ന്നുനിന്ന് കുറുകി ഉറച്ച പേസ്റ്റ് ചെറിയ കുപ്പികളിലാക്കുന്നു. കൂറ്റന്‍ കടച്ചക്കമരങ്ങളില്‍ രാക്കാറ്റിന്റെ ചിണുങ്ങല്‍ കേള്‍ക്കാം. രാവേറെച്ചെന്നെങ്കിലും തെരുവുകളില്‍ സഞ്ചാരസ്മ്രുദികളുണര്‍ത്തി ആരുടെയൊക്കെയൊ കാല്‍പ്പെരുമാറ്റങ്ങല്‍. ഒക്കെത്തിനും സാക്ഷിയായി നിലാവും തിരകളും മാത്രം. അകലെ പുറം കടലില്‍ നങ്കൂരമിട്ടിരിക്കുന്ന മത്സ്യബന്ധന നൌകയിലെ വിളക്കുകള്‍ അണഞ്ഞു തുടങ്ങിയിരിക്കുന്നു. വീട്ടിലെയ്ക്കുള്ള ഇടത്തെ ചെറുവഴിയിലേയ്ക്കു കയറിയപ്പോള്‍ മുന്നിലൂടെ ആരൊ തിടുക്കത്തില്‍ നടന്ന് എതിര്‍വശത്തെ വീടിന്റെ വാതില്‍പ്പുറം എത്തി നില്‍ക്കുന്നു. സൂക്ഷിച്ചുനോക്കി, അഹമ്മെദ് മണിക്ക്, അറിയാതെ അയാള്‍ ഒന്നു നിന്നു. വാതില്‍പ്പാളി പതിയെ തുറക്കപ്പെടുന്നു. ഫാത്തിമ, പള്ളിക്കൂടത്തിലെ രണ്ടാം ക്ലാസ് ടിച്ചര്‍. രണ്ടുകുട്ടികളുണ്ടവള്‍ക്ക്, മൊഴിചൊല്ലാന്‍ 200 റൂഫിയ കോടതിയില്‍ കൊടുത്തവള്‍ കാത്തിരിക്കുകയാണ്.</p>
<p>പ്രദീപ് പതിയെ കട്ടിലിന്റെ പടിയിലേയ്ക്കു തലചായ്ച്ച് കിടന്ന് ദക്ഷിണേന്ത്യയിലെ ഐ.ടി പ്രൊഫെഷണലുകളെക്കുറിച്ചൊര്‍ത്തു. സസ്യാഹാരം കഴിച്ച് കമ്പ്യുട്ടറുകളുടെ മുന്‍പില്‍ ദിവസം മുഴുവനും ഇരുന്നാല്‍ പ്രൊട്ടിന്‍ അസന്തുലനം ഉണ്ടാവാം എന്ന പത്രവാര്‍ത്തയെക്കുറിച്ചോര്‍ത്തു, ഐ. ടി പ്രൊഫെഷണലുകളുടെ ഇടയിലെ വര്‍ധിച്ചുവരുന്ന വിവാഹമോചനങ്ങളെക്കുറിച്ചു വായിച്ചതോര്‍ത്തു. പിന്നെ റിഹാക്കുറുവിനെയും മുറുഷിദയേയും ഫാത്തിമയേയും മണിക്കിനെയും മണിക്കിന്റെ ഭാര്യയെയും ഓര്‍ത്തു. എന്നിട്ട് റിഹാക്കുറുവിന്റെ വ്യവസായ സാധ്യതകളേക്കുറിച്ച് ചിന്തിച്ചു. പെട്ടന്നയാള്‍ അയാളോടുതന്നെ ഒരു ചോദ്യം അറിയാതെ ചോദിച്ചുപോയി &#8221; ആസിയാന്‍ കരാറിന്റെ വസ്തുപ്പട്ടികയില്‍ വ്യാപാരം ചെയ്യാവുന്ന വസ്തുക്കളില്‍ റിഹാക്കുറു ഉണ്ടാവുമൊ?&#8221;</p>
<p>പ്രദീപ് ചാടിയെണീറ്റ് തന്റെ കമ്പ്യുട്ടറില്‍ ഇന്ത്യന്‍ വാണിജ്യകാര്യമന്ത്രാലയത്തിന്റെ ഇന്റര്‍നെറ്റ് പുറങ്ങളിലെ ആസിയാന്‍ കരാറിന്റെ വസ്തുപ്പട്ടികയില്‍ റിഹാക്കുറുവിനായി പരതാന്‍ തുടങ്ങി. പുറത്തു മണിക്കിന്റെ പാദപതനങ്ങള്‍ ചെറുതായിക്കേള്‍ക്കാം. റിഹാക്കുറുവിന്റെ അടുപ്പുകനലുകല്‍ക്കുമേല്‍ ജലീല്‍ കടല്‍ വെള്ളം കോരിയൊഴിച്ചതിന്റെ ശബ്ദം തിരകളുടെ ഇരമ്പലില്‍ കേള്‍ക്കാനാവാതെ പോയി.</p>
<p>&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;.</p>
<p>സാജന്‍ ആയത്തമറ്റം</p>
]]></content:encoded>
			<wfw:commentRss>http://kadhajalakam.com/archives/7/feed</wfw:commentRss>
		<slash:comments>6</slash:comments>
		</item>
		<item>
		<title>Obama, An Indian Dream</title>
		<link>http://kadhajalakam.com/archives/14</link>
		<comments>http://kadhajalakam.com/archives/14#comments</comments>
		<pubDate>Fri, 09 Oct 2009 10:46:19 +0000</pubDate>
		<dc:creator>Admin</dc:creator>
				<category><![CDATA[Flash Fiction]]></category>

		<guid isPermaLink="false">http://nishanthnair.com/mag/?p=14</guid>
		<description><![CDATA[Believe it or not, Barack Hussein Obama with his [...]]]></description>
			<content:encoded><![CDATA[<p style="text-align: justify;"><span style="color: #000000;"> </span><span style="color: #000000;">Believe it or not, Barack Hussein Obama with his wife and children living near my home in pinnakkanad, a remote hillside village near the temple with a 200 feet long dark green temple pool. I was on my long journey of colonization through different locations across continents and on my return journey, I came to know that president of United States has become my neighbor. To me, it was unimaginable. I feel like, I am swimming in the temple pool and resting on the pool wall with the thick green soothing algae on my head and body. </span></p>
<p style="text-align: justify;"><span style="color: #000000;">Northern Kerala was recently devastated by the intense monsoon and we felt it&#8217;s after effects through incessant drizzling . The whole country side and each reddish village roads washed off filth and sludge in the monsoon holy water. I could see all of my good old friends, gathered for an evening chat, down the unfocused brown stone floor of the mighty banyan tree.  My soul was filled with the green greasy algae but I wanted to sit and share my experiences with them, I wanted to be a part of the gathering, I wanted to be one among them, but I was not in a situation to stop and talk, but wanted to meet with Barak Obama as soon.</span></p>
<p style="text-align: justify;"><span style="color: #000000;">At home, I could see everything changed, I couldn’t find my home and the green bamboos on the corner of my 0.13 acres parental property. The backyard was fully paved with costly stones and I understand I never again could see the small banana plants and tapioca tree’s tender stems in my patch. The stone’s on the pavement and plot carved on the sideways with a familiar wording ‘Made in China’. When I turned back and look uphill, I could see a large number of gentlemen silently waiting for somebody. They wore Khadi made white shirts and dhotis stiffed in rice water. I could see portions of rice flakes sticking on to it. On the left corner, there are few with multiple colors of shirts, mostly in red. They look like decent thugs, but all of them keep a grin on their brown faces.</span></p>
<p style="text-align: justify;"><span style="color: #000000;">When the bell rings, all of them got more enthusiastic and leaned towards the veranda pasted with red oxide and white forest stones on it. The house looks truly old and when leaving for my migration, I remember, this area had a whole lot of rubber trees. We went through tree by tree to clean its latex collection coconut shells with my father when he tap the trees. The day after every morning the latex collection coconut shells smells like a seven day old dead rat. We all washed our hands with ‘Chandrika’ an ayurvedic soup available for seven rupees, inclusive of state and local taxes. I was about to ask someone in the crowd about these recent changes from the rubber trees. How come this house has come up there so soon. Did they built it recently, no way, it looks like an old ‘Naalu kettu’. The algae on the side walls resembles a house made before independence. I know, some of the questions have no reasons and answers.</span></p>
<p style="text-align: justify;"><span style="color: #000000;">Until the thinly short haired colored man came out of the house, I was not believing the news of Obama’s recent move. I knew that he was an Illinois senator earlier and heard that few of my fellow villagian’s study with him at Harvard law school. They remember the then magazine editor, the first Afro-American. I was also a college union’s right wing associate, but the whole story is different and the establishment we both premeditated too was different. He smiled at all of us. Started talking about the economy, the failed visions of many countries and current and former leaders. The way he plans to built a global village, where everyone loves and helps each other was very interesting. I was on the corner of the veranda looking at one of the thugs face, his cheeks blossom, his forehead shrinks and retracts ,it sweats enormously but looked like Lenin’s wide forehead. I looked at Obama again, he was talking about the poor. The health insuranceless, about colors. I could feel his words, I could touch and feel its tenderness and sootiness. I found an increasingly matching in concepts on me with Obama. At last, I feel like we both think on a similar pattern and the crowd applauded at the end. I understand, they too think the same way. Then ‘who is against us’?. I wasn’t dare enough to utter that question aloud. I just swallow that superfluous, dissolute query of all times.</span></p>
<p style="text-align: justify;"><span style="color: #000000;">When the crowd dislodged the site, I was still thinking of the changes ensue to my parental property. The changes its going to embrace in the near future. This is the time of change. My mind listens to people murmuring when returning to their hideouts, though it was not clear enough, it sounds their happiness and understanding of the changes put forward. I was the lone spectator, who did not move away, stayed still and Obama came near me and asked, ‘Hey there, do you disagree with me? Do you have any questions unanswered?’. ‘Yes’, I wanted to say ‘Yes’, I was wishing to say ‘Yes’, but I was unable to utter a word, I was totally surprised and wondering by thinking about my fortune. Thinking about my great grandparents. I am sure this has happened only because of their deeds. I didn’t say anything, but replied by nodding ‘No’. He has invited me for a country made black coffee, made of 100% eastern kerala coffee beans, in the evening.</span></p>
<p style="text-align: justify;"><span style="color: #000000;">After the coffee in the evening, I sat with Obama. Talked with him about his future plans, I was curious on a variety of issues and unwillingly differing on certain policies, like Iran, North Korea and abortion. When we were talking each other near the horticultured coconut tree on the corner courtyard, Sasha and Maliya ran near us with a twine tied tin and put it across the walls of the courtyards. I remembered my childhood game with neighbor’s kid Lalitha of pulley and well. Meantime the tin got detached from the twine and they both came to Obama and asked for help. I just volunteered in between and get it tied to the tin more confidently. They played at the courtyard the whole day, until it started drizzling. We both find a shelter down the veranda but Obama got wet on one side. He asked me about Monsoon rains in Kerala, the tropical weather, the history of tapioca plants from Portugal and about the first elected communist government in the world.</span></p>
<p style="text-align: justify;"><span style="color: #000000;">It was sunset, when we sat near the molded plastic chairs in the veranda and having a heated discussion about the papparacys and celebrities, I saw Michelle Obama over the guest room windows and looking firmly at Obama. I understand, I am taking much of their time. He just went inside. I could hear Sasha’s and Maliya’s turn taking issues over the tin and twine. I started walking fast, past the raindrops, past the greeny algae temple pool, past the colossal banyan tree, past Iran, North Korea and Abortion.</span></p>
<p style="text-align: justify;"><span style="color: #000000;">I could hear my wife’s tiny voice now, its reaching me and getting more clearer. ‘Narayanan, did you forget the meeting this morning’, ‘oh yeah’, I got a meeting this morning, regarding the launch of our new web search engine, ‘Gling’.</span></p>
<p style="text-align: justify;"><span style="color: #000000;">‘But, where am I?’ ,‘Where is Obama’?</span></p>
<p style="text-align: justify;"><span style="color: #000000;">&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;..</span></p>
<p style="text-align: justify;"><span style="color: #000000;">Sajan Ayathamattom</span></p>
]]></content:encoded>
			<wfw:commentRss>http://kadhajalakam.com/archives/14/feed</wfw:commentRss>
		<slash:comments>4</slash:comments>
		</item>
		<item>
		<title>രണ്ടാം പകുതി</title>
		<link>http://kadhajalakam.com/archives/3</link>
		<comments>http://kadhajalakam.com/archives/3#comments</comments>
		<pubDate>Sun, 08 Mar 2009 17:22:47 +0000</pubDate>
		<dc:creator>Admin</dc:creator>
				<category><![CDATA[Short Stories]]></category>

		<guid isPermaLink="false">http://nishanthnair.com/mag/?p=3</guid>
		<description><![CDATA[‘നമ്പര്‍ 2′, ക്ഷൌരക്കടയിലെ അരികുകളില്‍ അലങ്കാരപ്പണികള്‍ ചെയ്ത നീളന്‍ ചുവര്‍ക്കണ്ണാടിയിലേയ്ക്ക് നോക്കി [...]]]></description>
			<content:encoded><![CDATA[<p><span style="color: #333300;">‘നമ്പര്‍ 2′, ക്ഷൌരക്കടയിലെ അരികുകളില്‍ അലങ്കാരപ്പണികള്‍ ചെയ്ത നീളന്‍ ചുവര്‍ക്കണ്ണാടിയിലേയ്ക്ക് നോക്കി തമ്പിക്കുഞ്ഞ് പതിയെ പറഞ്ഞു. ആന്‍ഡ്രൂസ് കത്രികപ്പെട്ടിയുടെ ഇങ്ങെയറ്റത്തുള്ള വാഷ് ബേസിനില്‍ അപരിചിതമായ എാതോ ഒരുതരം ദ്രാവകമൊഴിച്ച് കൈ കഴുകുന്നു.</span></p>
<p><span style="color: #333300;">“എത്രയാന്നാ പറഞ്ഞെ?”</span></p>
<p><span style="color: #333300;">“നമ്പര്‍ 2″,</span></p>
<p><span style="color: #333300;">തമ്പിക്കുഞ്ഞ് കഴുത്തില്‍ ചുറ്റിയിരിക്കുന്ന കറുത്തു പഴകിയ ക്ഷൌരത്തുണിയുടെ നീളന്‍ തുമ്പുകള്‍ കാലറ്റത്തേയ്ക്ക് വലിച്ചിട്ടു. നാലഞ്ചു കൂറ്റന്‍ ക്ഷൌരക്കസാലകള്‍ എാതു ദിശയിലേയ്ക്കും തിരിയാന്‍ സന്നദ്ധമായി നേര്‍വരിയില്‍ നില്‍ക്കുന്നു. ഇരുണ്ട ചില്ലുകള്‍ കൊണ്ട് അരികുമറച്ചിരിക്കുന്ന സമചതുര ക്ഷൌരമുറിയുടെ വാതിലോരം ചേര്‍ന്നിട്ടിരിക്കുന്ന തുകല്‍ക്കസാലകളൊന്നില്‍ ഇറുകിയ ചണപ്പാന്റും വട്ടക്കഴുത്തുള്ള കറുത്തുനേര്‍ത്ത ടി – ഷര്‍ട്ടും ധരിച്ചൊരുവന്‍ , മുംബൈയില്‍ നിന്നും അച്ചടിച്ചു വിതരണം നടത്തുന്ന മിനുത്ത പുറംചട്ടയുള്ള ഒരു സിനിമ പ്രസിദ്ധികരണത്തിലൂടെ കണ്ണോടിച്ചുകൊണ്ടിരിക്കുന്നു. കോണുകളില്‍ തൂത്തുകൂട്ടിയിട്ടിരിക്കുന്ന മുടിക്കൂനകളെ മറയ്ക്കാനെന്നവണ്ണം മൂന്നു നാലു മണ്‍പാത്രങ്ങളില്‍ ‘വളര്‍ന്നുപടര്‍ന്ന’ ചൈനീസ് പൂച്ചെടികള്‍. ശീതികരിച്ച ക്ഷൌരമുറിയിലെ തുടര്‍വാസവും, മേല്‍ത്തട്ടില്‍ നിന്നുള്ള അതിപ്രസരണശേഷിയുള്ള പ്രകാശധോരണിയും, ഉച്ചയൂണിനൊപ്പമുണ്ടായിരുന്ന ഒരു മുഴുകുപ്പി ബിയറും ആന്‍ഡ്രൂസിന്റെ മുഖകോശങ്ങളെ തൊട്ടുചുവപ്പിച്ചിരിക്കുന്നു.</span></p>
<p><span style="color: #333300;">“നമ്പര്‍ 2, അല്ലെ?”, അയാള്‍ വീണ്ടും ചോദിച്ചു.</span></p>
<p><span style="color: #333300;">“അതെ, നമ്പര്‍ 2″, പെട്ടന്ന് തമ്പിക്കുഞ്ഞ് തൊമ്മന്‍ മെമ്മോറിയല്‍ പള്ളിക്കൂടത്തിലെ അയാളുടെ അഞ്ചാംതരം ഒാര്‍ത്തു. ജിമ്മി ജോണിന്റെ പുറം വിദ്യാഭ്യാസ ഇടവേളക്ക്ലാസ്സുകളെക്കുറിച്ചോര്‍ക്കാതിരിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. “ജിമ്മി ഇപ്പൊ എവിടാരിക്കും, വല്ലൊ നെഴ്സിനെം കെട്ടി യുകെലൊ അമേരിക്കെലൊ കുറഞ്ഞപക്ഷം ആസ്ത്രെലിയയിലെങ്കിലും ആയിരിക്കും”. ജിമ്മി പറഞ്ഞ കോഡുകളൊരൊന്നും തമ്പിക്കുഞ്ഞിന് ഒാര്‍മ്മവന്നു, “പക്ഷെ അവയില്‍ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടതാണല്ലൊ, “നമ്പര്‍ 2″.</span></p>
<p><span style="color: #333300;">“വാട്ട്”, ചെമ്പുപിടിയില്‍ തീര്‍ത്ത ക്ലാവു പിടിച്ചുതുടങ്ങിയ റെമിങ്ങ്ടന്‍ ഹെയര്‍ ട്രിമ്മറിന്റെ കിന്നരിപ്പല്ലുകള്‍ക്കിടയിലെ മുറിമുടികള്‍, ഒന്നരയിഞ്ചിന്റെ ബ്രിസ്റ്റല്‍ പെയ്ന്റ് ബ്രഷുകൊണ്ട് വ്രുത്തിയാക്കുന്നതിനിടെ ആന്‍ഡ്രൂസ് ചോദിച്ചു.</span></p>
<p><span style="color: #333300;">“ഒന്നുമില്ല, ആത്മഗതം, ഇത്തിരി ഉച്ചത്തിലായിപ്പോയന്നേയുള്ളൂ.”</span></p>
<p><span style="color: #333300;">“ആത്മഗതം&#8230;..? വാട്ട് യു മീന്‍”</span></p>
<p><span style="color: #333300;">“മീന്‍ &#8230;.. മത്തി&#8230;. ഒന്നുമില്ല , മുടിവെട്ടടെ”. തമ്പിക്കുഞ്ഞിനു മൂക്ക് ചൊറിഞ്ഞുതുടങ്ങി.</span></p>
<p><span style="color: #333300;">“ഒാകെ, തമ്പി&#8230;.ഒാകെ”. ആന്‍ഡ്രുസ് പശ്ചാത്തലത്തില്‍ മെല്ലെ ഉയരുന്ന ആങ്ഗലെയ ഗാനത്തിന്റെ ചരണം പാടിക്കൊണ്ട് രണ്ടാം നമ്പര്‍ ബ്രഷെടുത്ത് ട്രിമ്മറില്‍ കോര്‍ത്തു. തമ്പിക്കുഞ്ഞിന്റെ കറുത്തിടതൂര്‍ന്ന മുടിയിഴകളിലൂടെ റെമിങ്ങ്റ്റന്‍ ഹെയര്‍ ട്രിമ്മറിന്റെ ലോഹപ്പല്ലുകള്‍ നെടുകെയും കുറുകെയും മേഞ്ഞുനടന്നുകൊണ്ടിരുന്നു. ട്രിമ്മറിന്റെ ലോഹാഗ്രങ്ങളിലെ ശീതളിമ തമ്പിക്കുഞ്ഞിന്റെ ഉഷ്ണം നിറഞ്ഞ തലയോടുകളില്‍ പടര്‍ത്തിയ അനുഭൂതികളുടെ കുളിരില്‍ അയാള്‍ തെക്കെക്കവലയിലെ ബാര്‍ബര്‍ അപ്പിയുടെ ഇടുങ്ങിയ ക്ഷൌരക്കടയിലേയ്ക്ക് ശിരസ്സ് താഴ്തിയിറങ്ങി. അപ്പിച്ചേട്ടന്റെ തലയാട്ടങ്ങളോടു ചേര്‍ന്ന കത്രികക്കാലുകളുടെ കലപില. വെട്ടിയും മുറിച്ചും, മുറിച്ചും വെട്ടിയും സംത്രുപ്തി വരുവോളം, ഒരാവേശത്തോടെ. ക്ഷൌരക്കത്തി പുറം കഴുത്തില്‍ നടത്തുന്ന പ്രയാണങ്ങളില്‍ തമ്പിക്കുഞ്ഞിന്റെ ഇക്കിളിക്കൂടുകളില്‍ എറുംബുകള്‍ അരിച്ചു നടന്നു. പാതിയുയര്‍ന്നുനില്‍ക്കുന്ന വേനല്‍ക്കട്ടുകള്‍, പറഞ്ഞാല്‍ കേള്‍ക്കാത്ത മുടിയിഴകള്‍. വിവാഹപ്പിറ്റേന്നു വരെ തമ്പിക്കുഞ്ഞ് ഇവറ്റകളെ നന്നാക്കാന്‍ നൊക്കി. എണ്ണതേച്ചു പരത്തി, സോപ്പുകുമിളകളില്‍ തല്ലിക്കഴുകി. അവസാനം തിരിച്ചു ചീവിത്തുടങ്ങി, ബില്‍ ഗേറ്റ്സിന്റെ ചീവല്‍ പോലെ, എം.ടി യുടെ, ബ്രാഡ് പിറ്റിന്റെ , അങ്ങനെ പല മഹാന്മാരുടെതും പോലെ.</span></p>
<p><span style="color: #333300;">“പിര്‍സ്&#8230;.പിര്‍സ്സ്”. അര്‍ദ്ധബോധാവസ്തയിലിരിക്കുന്നവന്റെ നിറുകയില്‍ ഉരുകിയൊലിച്ച മഞ്ഞിന്‍ തുള്ളികള്‍ വീണാലെന്നപോലെ തമ്പിക്കുഞ്ഞ് ഞെട്ടിയെണീറ്റു. തലയോടിന്റെ വരണ്ടു പൊളിഞ്ഞ പുറംതോടുകളിലേയ്ക്ക് ആന്‍ഡ്രുസ് തണുനീരൊഴിക്കുന്നു, പാപവിമുക്തി നല്‍കാനെന്നപോലെ. പെട്ടന്നയാള്‍ മുന്‍പിലുറപ്പിച്ച നിലക്കണ്ണാടിയില്‍ തന്റെ ശിരസ്സിന്റെ ശരിയായ രൂപം കണ്ടു. ഇരുപുറവും ചവുട്ടിയുടച്ച അമുലിന്റെ ടിന്നുപോലെ.</span></p>
<p><span style="color: #333300;">“ശ്ശെ”, “നമ്പര്‍ 2 വേണ്ടാരുന്നു, ഇതിപ്പൊ, എല്ലാ ഗര്‍ത്തങ്ങളും തെളിഞ്ഞു കാണാല്ലൊ. ചന്ദ്രയാന്‍ പടമെടുത്ത് ചന്ദ്രനെ വ്രുത്തികേടാക്കിയതുപോലെ”.</span></p>
<p><span style="color: #333300;">“കുഴപ്പമില്ല സാര്‍, രണ്ടു ദെവസം കൊണ്ടു റെഡിയായിക്കോളും”. ആന്‍ഡ്രുസിന്റെ സമാശ്വസിപ്പിക്കല്‍ വീണ്ടും പ്രവര്‍ത്തിപ്പിച്ചു തുടങ്ങിയ റ്റ്രിമ്മറിന്റെ മുരള്‍ച്ചയില്‍ കേള്‍ക്കാന്‍ കഴിയാതെ പോയി.</span></p>
<p><span style="color: #333300;">“തമ്പിക്കുഞ്ഞെ, വയസെത്രയായി, നര നന്നായിട്ടുണ്ടല്ലൊ?, ഡൈ ചെയ്യണോ?”</span></p>
<p><span style="color: #333300;">“വേണ്ട, അതെനിക്കു വിട്ടെക്കെ,”.</span></p>
<p><span style="color: #333300;">“ഇതു കൊറച്ചൊന്നുമല്ല″.</span></p>
<p><span style="color: #333300;">” രണ്ടാം പകുതി തുടങ്ങിയില്ലെ, ഇനി കുറച്ചു നിറഭേദങ്ങളൊക്കെ കാണും”.</span></p>
<p><span style="color: #333300;">“അപ്പൊ ഇനി ഇടിം വെടിം കരച്ചിലും പിഴിച്ചിലും ഒക്കെ ഉണ്ടാവൂല്ലൊ”. തമ്പിക്കുഞ്ഞിന്റെ കഴുത്തില്‍ ചുറ്റിയിരുന്ന കറുത്ത ക്ഷൌരത്തുണിയിലെ മുറിമുടികള്‍ കോണിലെ മുടിക്കൂനയിലേയ്ക്ക് തട്ടിയിട്ടുകൊണ്ട് ആന്‍ഡ്രുസ് പറഞ്ഞു.</span></p>
<p><span style="color: #333300;">“ഒാ, സംശയമെന്താ, കഫം, വായു, പിത്തം, ഒക്കെയുണ്ട്. ക്ലൈമാക്സ് ഗംഭീരമാവും”. വാന്‍ ഹ്വുസെന്‍ എന്നെഴുതിയ ഒരു കറുത്ത നിറമുള്ള പഴ്സ് പാന്റിന്റെ പിന്‍പൊക്കറ്റില്‍ നിന്നെടുത്തുകൊണ്ട് തമ്പിക്കുഞ്ഞ് മറുപടി പറഞ്ഞു.</span></p>
<p><span style="color: #333300;">“ഇതാ , ഇതു വച്ചൊ, ബാക്കിക്കൊരു ബിയറടിച്ചൊ, പക്ഷെ വയറു സൂക്ഷിക്കണേ”.</span></p>
<p><span style="color: #333300;">“ശരി, സര്‍, കെയര്‍ഫുളായിട്ടു ഡൈ ചെയ്യണേ, ഈ മരുന്നൊക്കെ വിഷമാ”. ആന്‍ഡുസ് വലിയൊരു ബ്രഷെടുത്ത് ക്ഷൌരക്കസാലയിലെ മുറിമുടികള്‍ തട്ടിക്കളയുന്നതിനിടെ ഉറക്കെ വിളിച്ചു പറഞ്ഞു.</span></p>
<p><span style="color: #333300;">തമ്പിക്കുഞ്ഞ് പതിയെ നിരത്തിലേയ്ക്കിറങ്ങി. വാകമരങ്ങളുടെ പൂക്കള്‍ വീണഴിഞ്ഞു തുടങ്ങിയ ബസ് സ്റ്റോപ്പിന്റെ തകരമിളകിത്തുടങ്ങിയ പഴയ ബഞ്ചില്‍ നിരത്തിലെ തിരക്കും നോക്കിയിരുന്നു.</span></p>
<p><span style="color: #333300;">“ഒാട്ടോ”, എതിരെ വന്ന മൂച്ചക്രവാഹനക്കാരനെ അയാള്‍ കൈയുയര്‍ത്തി വിളിച്ചു.</span></p>
<p><span style="color: #333300;">“എവിടേയ്ക്കാ?”</span></p>
<p><span style="color: #333300;">“സെന്റ് മേരീസ് ഹോസ്പിറ്റല്‍:, മറുപടി പറഞ്ഞിട്ട് തമ്പിക്കുഞ്ഞ് പൊക്കറ്റില്‍ നിന്നും ഒരു സിഗരറ്റ് എടുത്ത് തീ കൊളുത്താന്‍ തുടങ്ങി.</span></p>
<p><span style="color: #333300;">“സാര്‍, ഇതിനുള്ളില്‍ പുകവലി പറ്റില്ല″.</span></p>
<p><span style="color: #333300;">“ഒാകെ&#8230;. ഒാക്കെ”. അയാള്‍ സിഗരറ്റ് തിരികെ പൊക്കറ്റില്‍ നിന്നെടുത്ത കട്ടിക്കടലാസുകൂട്ടില്‍ തിരുകിക്കയറ്റി പുറത്തേയ്ക്കും നോക്കിയിരുന്നു, പതിയെ തന്റെ മൊബൈല്‍ ഫോണ്‍ പ്ളാനറില്‍ ഇന്നത്തെ ഭിഷഗ്വര കണ്ടുമുട്ടലിന്റെ സമയം നോക്കി ഉറപ്പുവരുത്തി. വൈകിട്ടു നടക്കുന്ന ലയന സമ്മേളനത്തിന്റെ വിളംബര വാഹനം തമ്പിക്കുഞ്ഞ് യാത്രചെയ്തുകൊണ്ടിരിക്കുന്ന മുച്ചക്രവാഹനത്തെ മറികടന്ന് മുന്നോട്ടുപോയി. റിക്ഷയുടെ പുറം പാളിയിലേയ്ക്ക് ശിരസ്സുചേര്‍ത്തുവച്ചയാള്‍ വിശ്രമിച്ചു, പകല്‍ക്കിനാവുകള്‍ കണ്ടു.</span></p>
<p>&#8230;&#8230;&#8230;&#8230;&#8230;&#8230;..</p>
<p><span style="color: #333300;">സാജന്‍ ആയത്തമറ്റം</span></p>
]]></content:encoded>
			<wfw:commentRss>http://kadhajalakam.com/archives/3/feed</wfw:commentRss>
		<slash:comments>3</slash:comments>
		</item>
	</channel>
</rss>

